പാലക്കാട്: യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ സർവിസ് നടത്തുന്ന ജില്ലയിലെ സ്വകാര്യ ബസുകൾക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. നാലു ദിവസത്തിനിടെ 73 ബസുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. 500 രൂപ വീതം പിഴ ഈടാക്കി. ബസുകളിൽ ടിക്കറ്റ് നൽകുന്നില്ലെന്ന് വ്യാപക പരാതിയുയർന്നിരുന്നു. പല ബസുകളിലും യാത്രക്കാർ ആവശ്യപ്പെട്ടാൽ പോലും നൽകാറില്ല. യാത്രക്കാർക്ക് പരാതി നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ ടിക്കറ്റില്ലാത്തത് വെല്ലുവിളിയാണ്. ഇതിനുപുറമെ ബസിന്‍റെ വിവരങ്ങൾ രേഖപ്പെടുത്താത്ത ടിക്കറ്റുകളും പൊല്ലാപ്പുണ്ടാക്കുന്നു. ഇത്തരം ടിക്കറ്റുകൾ ലഭിച്ച യാത്രക്കാർ നിയമനടപടിക്ക് മുതിരുമ്പോഴാണ് വിശദാംശങ്ങളില്ലാത്തതിനാൽ നടപടി സ്വീകരിക്കാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് അറിയുക. ഇത്തരം പ്രശ്നങ്ങൾ തടയൽ ലക്ഷ്യമിട്ടാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. boX ടിക്കറ്റ് ചോദിച്ചു വാങ്ങണം യാത്രക്കാർ ടിക്കറ്റ് ചോദിച്ചു വാങ്ങണം. മെഷിൻ ടിക്കറ്റ് ഇല്ലാത്ത ബസുകളാണെങ്കിൽ എഴുതി നൽകുമ്പോൾ ബസിന്റെ നമ്പർ കൃത്യമായി രേഖപ്പെടുത്തണം. ബസിന്‍റെ നമ്പർ ഇല്ലാത്ത ടിക്കറ്റുകൾ പരിഗണിക്കില്ല. വ്യാഴാഴ്ച മാത്രം 15 ബസുകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. -ജയേഷ് കുമാർ (എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പാലക്കാട്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.