കൊല്ലങ്കോട്: ജലാറ്റിൻ സ്റ്റിക്കും ഡിറ്റനേറ്ററുമായി രണ്ടുപേർ പൊലീസ് പിടിയിൽ. പുളിയന്തോണി ദേവദാസ് (38), കരടിക്കുന്ന് ധർമരാജ് (57) എന്നിവരാണ് പിടിയിലായത്. മുതലമട കരടിക്കുന്നിൽ ധർമരാജിന്‍റെ തോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർ വിപിൻദാസും സംഘവും നടത്തിയ പരിശോധനയിലാണ് ഏഴ് ഇലക്ട്രിക് ഡിറ്റനേറ്ററുകൾ, 20 ഓർഡിനറി ഡിറ്റനേറ്റർ, ഒരു ജലാറ്റിൻ സ്റ്റിക്ക് എന്നിവ കണ്ടെത്തിയത്. അനധികൃതമായി പ്രവർത്തിക്കുന്ന മുതലമടയിലെ ക്വാറികൾ വൻതോതിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നെന്ന പരാതി വ്യാപകമാണ്. നിലവിൽ മുതലമടയിൽ അംഗീകൃത ക്വാറികൾ ഇല്ലാത്തതിനാൽ ക്വാറി ആവശ്യങ്ങൾക്കായി സ്ഫോടക വസ്തുക്കൾ ശേഖരിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.