ജീവനക്കാരില്ല; വലഞ്ഞ് ജില്ല ആശുപത്രിയിലെ രോഗികൾ

* ഡോക്ടറില്ലാത്തതിനാൽ സ്കാനിങ് യന്ത്രം പ്രവർത്തിപ്പിക്കാനാവുന്നില്ല പാലക്കാട്: ജില്ല ആശുപത്രിയിൽ മതിയായ ജീവനക്കാരില്ലാതായതോടെ രോഗികൾ വലയുന്നു. ദിവസവും നൂറുകണക്കിന് രോഗികളാണ് ആശുപത്രിയിൽ എത്തുന്നത്. സാധാരണക്കാരുടെ ഏക ആശ്രയമായ ആശുപത്രിയിലെത്തുന്ന രോഗികൾ സ്കാനിങ് ഉൾപ്പെടെ മറ്റ് പല പരിശോധനകൾക്ക് സമീപത്തെ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. ഇവിടെ സ്കാനിങ് യന്ത്രം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഡോക്ടറില്ലാത്തതിനാൽ പ്രവർത്തിപ്പിക്കാനാവാത്ത സ്ഥിതിയാണ്. കോവിഡ് പരിശോധനക്കും സമാന സ്ഥിതിയാണ്. പെട്ടെന്ന് ഫലം അറിയണമെങ്കിൽ സ്വകാര്യ ലാബുകാരെ ആശ്രയിക്കണം. സൂപ്പർ സ്പെഷാലിറ്റി വിഭാഗം ഉള്ളതിനാൽ പലപ്പോഴും രോഗ നിർണയത്തിന് സ്കാൻ ആവശ്യമായി വരാറുണ്ട്. സ്വകാര്യ ലാബുകളെ ആശ്രയിച്ചാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. ഒരുവർഷത്തോളമായി ഡോക്ടറുടെ തസ്തിക ഒഴിഞ്ഞികിടക്കുകയാണ്. പരസ്യം നൽകിയിട്ടും ആളുകളെ കിട്ടാനില്ലെന്ന് അധികൃതർ പറയുന്നു. കരാറടിസ്ഥാനത്തിലാണ് ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നത്. ന്യൂറോളജിസ്റ്റ് തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.