മാത്തൂർ: പട്ടികജാതി ഫണ്ടിൽ നിന്ന് കോടിക്കണക്കിൽ രൂപ ചെലവഴിച്ച് പത്ത് വർഷം മുമ്പ് മാത്തൂർ പഞ്ചായത്തിലെ വെട്ടിക്കാട് നിർമിച്ച അയ്യങ്കാളി സ്മാരക കല്യാണമണ്ഡപം ഇനിയും തുറക്കാനായില്ല. വിജനമായ സ്ഥലത്ത് മണ്ഡപം നിർമിക്കുന്നതിൽ എതിർപ്പുമായി ആദ്യഘട്ടത്തിൽ തന്നെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പട്ടികജാതി ഫണ്ട് ചെലവഴിക്കാൻ എന്തെങ്കിലും ഒരു പദ്ധതി എന്ന നിലക്കാണ് ആളൊഴിഞ്ഞ പ്രദേശമായ വെട്ടിക്കാട് പ്രദേശത്ത് കല്യാണമണ്ഡപം നിർമിച്ചതെന്നായിരുന്നു അന്ന് പ്രതിപക്ഷമായിരുന്ന കോൺഗ്രസുകാരുടെ ആക്ഷേപം. പട്ടികജാതി ഫണ്ട് കൊണ്ട് നിർമിച്ചതിനാൽ അവർക്കു മാത്രമേ മണ്ഡപം വാടകക്ക് അനുവദിക്കാൻ പാടുള്ളുവെന്ന വകുപ്പിൻെറ നിർദേശവും വെല്ലുവിളിയായി. ഇത് പ്രായോഗികമല്ലെന്ന് പഞ്ചായത്ത് ഭരണസമിതി മറുപടി നൽകി. അതിനുശേഷം ചർച്ചയിൽ മണ്ഡപം ആവശ്യക്കാർക്കെല്ലാം നൽകാനും പട്ടികജാതിക്കാർക്ക് വാടകയിൽ ഇളവ് കൊടുക്കാനും തീരുമാനമായി. എന്നാൽ പിന്നീട് മണ്ഡപത്തിൽ ആവശ്യമായ ഫർണിച്ചറുകളും പാത്രങ്ങളും ഇല്ലാത്തത് വെല്ലുവിളിയായി. മണ്ഡപത്തിൽ അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് നടപടിയായതായി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ. പ്രസാദ് അറിയിച്ചു. പടം - Email PE - PRY - 1 മാത്തൂർ വെട്ടിക്കാട് പ്രദേശത്ത് പത്ത് വർഷമായി അടഞ്ഞു കിടക്കുന്ന അയ്യങ്കാളി സ്മാരക കല്യാണ മണ്ഡപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.