ഷൊർണൂർ: ഭിന്നശേഷിക്കാരായ റിയക്കും നിധിഷക്കും ഇനി കോൺക്രീറ്റ് പാതയിലൂടെ യാത്ര ചെയ്യാം. വാണിയംകുളം പനയൂർ ഊഴിക്കാട്ടിൽ റിയക്കും നാരങ്ങാപ്പറമ്പിൽ നിധിഷക്കും വീടുകളിൽ നിന്നും കൃഷിസ്ഥലത്തു കൂടിയുള്ള ഏക പാതയാണുള്ളത്. പ്രധാന പാതയിലേക്കെത്താനുള്ള ഈ റോഡ് മുഴച്ചു നിൽക്കുന്ന കല്ലും ആഴത്തിലുള്ള കുഴികളും നിറഞ്ഞതായിരുന്നു. ഇതിനാൽ സ്കൂളിലേക്ക് പോകാൻ വരെ ഇവർ നരകയാതനയാണ് അനുഭവിച്ചു വന്നത്. പഞ്ചായത്തംഗം ഒ. ജയപ്രഭ വിഷയം പി.കെ. ശശി എം.എൽ.എയുടെ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് പ്രശ്ന പരിഹാരമായത്. കൂനത്തറ ഗവ. ഹൈസ്കൂളിൽ പഠിക്കുന്ന ഇരുവർക്കുമായി പാത നിർമിക്കാൻ പത്ത് ലക്ഷം രൂപയാണ് അനുവദിച്ചത്. കോൺക്രീറ്റ് ചെയ്ത പാതക്ക് കരിങ്കല്ല് കൊണ്ട് സംരക്ഷണഭിത്തിയും നിർമിച്ചിട്ടുണ്ട്. പി.കെ. ശശി എം.എൽ.എ പാത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എം. പ്രിയ അധ്യക്ഷത വഹിച്ചു. കെ. കൃഷ്ണകുമാർ, കെ. ഭാസ്കരൻ, കെ. അനിത, കെ.പി. മല്ലിക, സതീഷ് കുമാർ, ഉഷാകുമാരി എന്നിവർ സംബന്ധിച്ചു. കനിവ് കൂട്ടായ്മ ഉദ്ഘാടനം ചെർപ്പുളശ്ശേരി: പന്നിയംകുർശ്ശി കനിവ് കലാ സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയുടെ ഓഫിസ് ഉദ്ഘാടനം പി.കെ. ശശി എം.എൽ.എ നിർവഹിച്ചു. യൂത്ത് സൻെററിൻെറ ഉദ്ഘാടനം കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. വാർഡ് കൗൺസിലർ കെ. കൃഷ്ണദാസ് അധ്യക്ഷനായി, കെ. നന്ദകുമാർ, പി.എ. ഉമ്മർ, അഹമ്മദ് കബീർ എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി. ജെയ്ഫർ, ജൂനിയർ പബ്ലിക്ക് നഴ്സ് എൽ. ശ്രീജാമോൾ എന്നിവരെ ആദരിച്ചു. pew22 CPyOl പന്നിയംകുറുശ്ശി കനിവ് കാരുണ്യ കേന്ദ്രം പി.കെ. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.