ചാവക്കാട്: തീരം സംരക്ഷിക്കാനും കടൽക്ഷോഭം പ്രതിരോധിക്കാനും അന്തമാൻ ബുള്ളറ്റ് മരത്തൈകൾ നട്ട് പുതിയ പരീക്ഷണം. കേരള വനം വന്യജീവി വകുപ്പ് തൃശൂർ സാമൂഹിക വനവത്കരണ വിഭാഗമാണ് ചാവക്കാട് ബ്ലാങ്ങാട് മഹാത്മ നഗർ മുതൽ പഞ്ചവടി വരെ പരീക്ഷണാടിസ്ഥാനത്തിൽ അന്തമാൻ ബുള്ളറ്റ് മരം കൊണ്ട് ജൈവ കവചം ഒരുക്കുന്നത്. അന്തമാൻ തീരങ്ങളെ കാലങ്ങളായി സുനാമിയിൽ നിന്നും കടൽക്ഷോഭങ്ങളിൽ നിന്നും സംരക്ഷിക്കുന്നത് ഈ മരങ്ങളാണ്. മണൽ തിട്ടകളെ ബലപ്പെടുത്തി വൻ വൃക്ഷമായി വളരുന്ന ഈ മരങ്ങൾ സപ്പോട്ടക്ക് സമാനമായ ഭക്ഷ്യയോഗ്യമായ ഫലങ്ങൾ തരും. ഇത് കടലാമകൾക്കും ഏറെ പ്രിയപ്പെട്ടതാണ്. വളരെയധികം ബലമുള്ള മരത്തടി ഉപ്പ് വെള്ളത്തിലും കാലങ്ങളോളം ദ്രവിക്കാതെ നിലനിൽക്കും. ചാവക്കാട് തീരത്ത് എട്ട് ഭാഗങ്ങളിലായി 100 തൈകളാണ് നട്ടത്. കേരള തീരത്ത് ആദ്യമായാണ് ഈ മരം ജൈവകവചമായി നടുന്നത്. പ്രദേശങ്ങളിലെ കടലാമ സംരക്ഷണ യൂനിറ്റുകളായ മഹാത്മ, സൂര്യ, ഗ്രീൻ ഹാബിറ്റാറ്റ് എന്നിവയും എച്ച്.എം.സി, നന്മ, ലിയോൺ, അഫയൻസ് എന്നീ ക്ലബുകളും മത്സ്യത്തൊഴിലാളികളും ചേർന്നാണ് തൈകളുടെ സംരക്ഷണം നിർവഹിക്കുക. ഐ.സി.ആർ- എൻ.ബി.പി.ജി.ആർ എന്ന സ്ഥാപനമാണ് തൈകൾ ഉൽപാദിപ്പിച്ച് ആവശ്യപ്രകാരം വനം വകുപ്പിന് കൈമാറിയത്. തൈകൾ നടുന്നതിൻെറ ഉദ്ഘാടനം ബ്ലാങ്ങാട് ബീച്ചിൽ കെ.വി. അബ്ദുൽഖാദർ എം.എൽ.എ നിർവഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി.വി. ഉമ്മർ കുഞ്ഞി അധ്യക്ഷത വഹിച്ചു. എൻ.ബി.പി.ജി.ആർ ശാസ്ത്രജ്ഞൻ ജോസഫ് ജോൺ പദ്ധതി വിശദീകരിച്ചു. കടപ്പുറം പഞ്ചായത്ത് അംഗം ഷംസിയ തൗഫീക്, തൃശൂർ സോഷ്യൽ ഫോറസ്ട്രി എ.സി.എഫ് പി.എം. പ്രഭു, തൃശൂർ റേഞ്ച് ഓഫിസർ കെ.ടി. സജീവ്, പരിസ്ഥിതി പ്രവർത്തകർ എൻ.ജെ. ജെയിംസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.