പാലക്കാട്: മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതിനെത്തുടർന്ന് കൽപ്പാത്തിപ്പുഴയോരത്തെ വീടുകളിൽ വെള്ളം ഇരച്ചെത്തി. അകത്തേത്തറ ആണ്ടിമഠം ഭാഗത്തെ ഒമ്പത് വീടുകളിലാണ് വെള്ളം കയറിയത്. ആണ്ടിമഠത്തെ തങ്കം, മൂർത്തി, രാജൻ, അർജുനൻ, മണികണ്ഠൻ, ഗുരു, സത്യഭാമ, സരോജിനി, സത്യൻ എന്നിവരുടെ വീടുകളിലാണ് വെള്ളംകയറി അപകടഭീഷണിയിലായത്. സരോജിനിയുടെ വീട്ടിൽ മുട്ടോളം വെള്ളമുണ്ട്. വെള്ളം ഇരച്ചുകയറിയതോടെ സത്യനും കുടുംബവും വീടൊഴിഞ്ഞുപോയി. തങ്കത്തിന്‍റെ വീടിന്‍റെ അടുക്കള ഭാഗം വെള്ളത്തിലാണ്. പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ കുടുംബങ്ങൾ രാത്രി മുഴുവൻ ഉറക്കമൊഴിച്ച് ഇരിക്കുകയായിരുന്നു. ആണ്ടിമഠം ദേവിനഗറിലെ അംഗൻവാടിയിലും വെള്ളംകയറി. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച ഉച്ചക്കുശേഷവുമാണ് പുഴയിൽ ജലനിരപ്പ് ഉയർന്നത്. ചൊവ്വാഴ്ച ഉച്ചക്ക് മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ 55 സെ.മീറ്ററിൽനിന്ന് 80 സെ.മീറ്ററായി ഉയർത്തിയതോടെയാണ് ജലം കൽപ്പാത്തിപ്പുഴയിലൂടെ കുത്തിയൊഴുകി എത്തിയത്. 2018ലെ പ്രളയകാലത്ത് ആണ്ടിമഠം ഭാഗത്ത് വീടുകൾ പുഴയെടുത്തിരുന്നു. pew sarojini ആണ്ടിമഠത്ത് വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് വീട് ഒഴിഞ്ഞ സരോജിനിയമ്മ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.