കാട്ടുപന്നിയിൽനിന്ന് രക്ഷനേടാൻ വാഴ കൃഷിയിടത്തിൽ വേലി കെട്ടിയ നിലയിൽ
വാഴയൂർ: പഞ്ചായത്തിൽ കർഷകരുടെ പ്രധാന കൃഷി വാഴയാണ്. ഭാരിച്ച ചെലവും അധ്വാനവും വരുമെങ്കിലും വിളവെടുക്കുമ്പോൾ ഒന്നിച്ചൊരു സംഖ്യ കൈയിൽ വരുമെന്നൊ ആശ്വാസം മാത്രമാണ് രംഗം വിടാതിരിക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. കാലവർഷക്കെടുതിയും വിലക്കുറവും എല്ലാ കാലത്തും ഭീഷണിയാവാറുണ്ടെങ്കിലും പന്നി ശല്യം കാരണം കൃഷി തുടരാനാവാത്ത സാഹചര്യത്തിലാണ് കർഷകരിപ്പോൾ.
കന്ന് കുഴിച്ചിട്ടതുമുതൽ തുടങ്ങുന്ന പന്നികളുടെ ആക്രമണം വാഴകർഷകരെ ഏറെ പ്രയാസപ്പെടുത്തുകയാണ്. പന്നികളിൽ നിന്ന് രക്ഷനേടായി കൃഷിയിടത്തിൽ വേലി കെട്ടി സംരക്ഷിക്കുക എന്ന വലിയ ബാധ്യത കൂടി കർഷകരെ തളർത്തുന്നു. പിടിച്ചു നിൽക്കാനാവാതെ കളം വിടാനൊരുങ്ങുകയാണ് കർഷകരിൽ അധികം പേരും. ഏറെ പ്രയാസമനുഭവിക്കുന്ന വാഴ കർഷകരെ സഹായിക്കാൻ കൃഷി വകുപ്പ് പ്രത്യേക സഹായ മനുവദിക്കണമെന്ന് വെൽഫെയർ പാർട്ടി വാഴയൂർ പഞ്ചായത്ത് കമ്മറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.