കാളികാവ്: മഴ കനത്താൽ പുഴ കലങ്ങിയാൽ ദുരിതത്തിലാകുന്ന ഗ്രാമത്തിെൻറ പ്രശ്നത്തിന് പരിഹാരം. കുണ്ടുതോട് ചോയിയാർകുന്ന് നിവാസികളുടെ ശുദ്ധജല ക്ഷാമത്തിനാണ് പരിഹാരമായത്. കാളികാവിലെ അഷ്റഫ് ദോസ്താണ് ഇതിന് പരിഹാരം കണ്ടത്. ജീവെൻറ നിലനിൽപ്പിന് ആധാരമായ ശുദ്ധജലം കിട്ടാക്കനിയായിരുന്നു ഈ പ്രദേശത്തുകാർക്ക്.
ചാലിയാറിൽനിന്ന് മോട്ടോർ ഉപയോഗിച്ചാണ് ഇവരുടെ ദൈനംദിന ആവശ്യങ്ങൾക്ക് വെള്ളം എടുത്തിരുന്നത്.
കുടിവെള്ളം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇവർ ശേഖരിച്ചിരുന്നത്. സൗജന്യ കിണർ റീച്ചാർജിങ്ങിെൻറ പത്രവാർത്ത കണ്ട് പ്രദേശവാസി സലാം കോയങ്ങോടൻ ബന്ധപ്പെട്ടത് പ്രകാരം പ്രദേശം സന്ദർശിച്ച ചാരിറ്റി പ്രവർത്തകൻ അഷ്റഫ് ദോസ്ത് പ്രദേശവാസികളുടെ ജലദുരിതം നേരിട്ട് മനസ്സിലാക്കി. ഏകദേശം 50,000ത്തിലധികം രൂപ ചെലവിലാണ് രണ്ട് ജലശുദ്ധീകരണ പ്ലാൻറുകൾ സ്ഥാപിച്ച് നൽകിയത്. പുളിക്കുഴി അലവി, സലാം കോയങ്ങോടൻ എന്നിവരുടെ വീടുകളിലാണ് പദ്ധതിയുടെ പ്ലാൻറ് സ്ഥാപിച്ചത്. ഓരോ പ്ലാൻറിൽനിന്ന് ആറ് വീതം കുടുംബങ്ങളിലേക്ക് ജലവിതരണ സംവിധാനവും സ്ഥാപിക്കും.
അഷ്റഫ് ദോസ്ത്, ആബിദ് കാളികാവ്, ദോസ്ത് ചാരിറ്റി ഓർഗനൈസേഷൻ സെക്രട്ടറി സക്കീർ ഹുസൈൻ, റിൻഷിദ്, മുജീബ് തുടങ്ങിയവർ നേതൃത്വം നൽകി. സൗജന്യ ശുദ്ധജല പ്ലാൻറ് സ്ഥാപിച്ച് അഷ്റഫ് ദോസ്ത്കാളികാവ്: മഴ കനത്താൽ പുഴ കലങ്ങിയാൽ ദുരിതത്തിലാകുന്ന ഗ്രാമത്തിെൻറ പ്രശ്നത്തിന് പരിഹാരം. കുണ്ടുതോട് ചോയിയാർകുന്ന് നിവാസികളുടെ ശുദ്ധജല ക്ഷാമത്തിനാണ് പരിഹാരമായത്. കാളികാവിലെ അഷ്റഫ് ദോസ്താണ് ഇതിന് പരിഹാരം കണ്ടത്. ജീവെൻറ നിലനിൽപ്പിന് ആധാരമായ ശുദ്ധജലം കിട്ടാക്കനിയായിരുന്നു ഈ പ്രദേശത്തുകാർക്ക്.
ചാലിയാറിൽനിന്ന് മോട്ടോർ ഉപയോഗിച്ചാണ് ഇവരുടെ ദൈനംദിന ആവശ്യങ്ങൾക്ക് വെള്ളം എടുത്തിരുന്നത്.
കുടിവെള്ളം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇവർ ശേഖരിച്ചിരുന്നത്. സൗജന്യ കിണർ റീച്ചാർജിങ്ങിെൻറ പത്രവാർത്ത കണ്ട് പ്രദേശവാസി സലാം കോയങ്ങോടൻ ബന്ധപ്പെട്ടത് പ്രകാരം പ്രദേശം സന്ദർശിച്ച ചാരിറ്റി പ്രവർത്തകൻ അഷ്റഫ് ദോസ്ത് പ്രദേശവാസികളുടെ ജലദുരിതം നേരിട്ട് മനസ്സിലാക്കി. ഏകദേശം 50,000ത്തിലധികം രൂപ ചെലവിലാണ് രണ്ട് ജലശുദ്ധീകരണ പ്ലാൻറുകൾ സ്ഥാപിച്ച് നൽകിയത്. പുളിക്കുഴി അലവി, സലാം കോയങ്ങോടൻ എന്നിവരുടെ വീടുകളിലാണ് പദ്ധതിയുടെ പ്ലാൻറ് സ്ഥാപിച്ചത്. ഓരോ പ്ലാൻറിൽനിന്ന് ആറ് വീതം കുടുംബങ്ങളിലേക്ക് ജലവിതരണ സംവിധാനവും സ്ഥാപിക്കും.
അഷ്റഫ് ദോസ്ത്, ആബിദ് കാളികാവ്, ദോസ്ത് ചാരിറ്റി ഓർഗനൈസേഷൻ സെക്രട്ടറി സക്കീർ ഹുസൈൻ, റിൻഷിദ്, മുജീബ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.