ഹൈഡ്രോളജി വകുപ്പിന്റെ വർഷമാപിനി സംരക്ഷണ വേലി
നിർമാണം പുരോഗമിക്കുന്നു
മലപ്പുറം: കലക്ടറേറ്റിൽ വില്ലേജ് ഓഫിസിനും ജില്ല പി.എസ്.സി ഓഫിസിനും ഇടയിലെ ഹൈഡ്രോളജി വകുപ്പിന്റെ വർഷമാപിനി പദ്ധതിയുടെ സംരക്ഷണ വേലി നിർമാണത്തിന് തുടക്കമായി.
സംരക്ഷണ വേലി നിർമാണവും പ്രവേശന കവാടവുമാണ് പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കുന്നത്. 2.8 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. ആറ് മാസത്തിനകം പണി പൂർത്തീകരിക്കാനാണ് നിർദേശം. നേരത്തേ കാലാവസ്ഥ നിരീക്ഷണത്തിനായി ആവിഷ്കരിച്ച പദ്ധതി ഭൂജല വകുപ്പിന്റെ കീഴിലായിരുന്നു. പിന്നീടാണ് ഹൈഡ്രോളജി വകുപ്പ് ഏറ്റെടുത്തത്. നിർമാണം പൂർത്തിയാക്കിയാൽ സ്ഥലത്തെ കാലഹരണപ്പെട്ട വർഷമാപിനി ഉപകരണങ്ങൾ മാറ്റി പുതിയത് സ്ഥാപിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.