കീഴാറ്റൂർ: ഒറവംപുറത്ത് യൂത്ത് ലീഗ് പ്രവർത്തകൻ ആര്യാടൻ മുഹമ്മദ് സമീർ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായി. ഒറവംപുറം സ്വദേശി കിഴക്കുംപറമ്പൻ മുഹമ്മദ് ഷമ്മാസിനെയാണ് (34) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നാല് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. സമീറിന് കുത്തേൽക്കുന്ന സമയത്ത് സംഭവസ്ഥലത്തുണ്ടായ സംഘർഷത്തിൽ ഷമ്മാസ് ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.
നേരത്തെ അറസ്റ്റിലായ മോയിെൻറ ബന്ധുവാണിയാൾ. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. രാഷ്ട്രീയവൈരാഗ്യം കുടുംബവഴക്കായതിനെ തുടർന്ന് ഇരുവിഭാഗം തമ്മിലുണ്ടായ സംഘർഷത്തിൽ കഴിഞ്ഞ 27നാണ് സമീർ കൊല്ലപ്പെട്ടത്. അന്വേഷണം നടന്നുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.