വഴിക്കടവ്: ഹോട്ടലിൽ മദ്യം സൂക്ഷിച്ച് വിൽപന നടത്തിയ കുറ്റത്തിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഹോട്ടൽ ഉടമ പത്താം നാൾ സമാന കുറ്റകൃത്യത്തിന് വീണ്ടും അറസ്റ്റിൽ. മണിമൂളിയിൽ ഹോട്ടൽ നടത്തിപ്പുകാരനായ എടക്കര തെയ്യത്തുംപാടം കുന്നത്ത് വിജയനുണ്ണിയെയാണ് (64) വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്.
നാല് ലിറ്റർ വിദേശമദ്യമാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. മദ്യം കഴിക്കുന്നതിന് വെള്ളവും ഗ്ലാസും നൽകി സമാന്തര ബാറായാണ് ഹോട്ടൽ സൗകര്യപ്പെടുത്തിയിരുന്നത്.
ജാമ്യത്തിലിറങ്ങിയ പ്രതിയെ പൊലീസ് നിരീക്ഷിച്ചുവരുന്നതിനിടെയാണ് വീണ്ടും പിടിയിലായത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് റാഫി, അലക്സ് കൈപ്പിനി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.