ജനൽപാളികൾ അടർന്ന പൊന്നാനി താലൂക്ക് ആശുപത്രിയിലെ നഴ്സുമാരുടെ വിശ്രമമുറി
പൊന്നാനി: പൊന്നാനി താലൂക്ക് ആശുപത്രിയിലെ നഴ്സുമാർ അടങ്ങുന്ന സ്ത്രീ ജീവനക്കാർ രാത്രി കഴിച്ചുകൂട്ടുന്നത് ഭീതിയിൽ. ഇവർക്ക് അനുവദിച്ച വിശ്രമമുറിക്ക് അടച്ചുറപ്പില്ലാത്തതാണ് കാരണം. ആശുപത്രിയിലെ പഴയ കെട്ടിടത്തിലാണ് വിശ്രമമുറിയുള്ളത്. രാത്രി ജോലി ചെയ്യുന്ന നഴ്സിങ് അസിസ്റ്റന്‍റുമാരായ ജീവനക്കാർക്കുള്ള വിശ്രമമുറിക്കാണ് അടച്ചുറപ്പുള്ള വാതിലോ ജനലിന് പാളികളോ ഇല്ലാത്തത്.
പേര് വിശ്രമമുറിയെന്നാണെങ്കിലും ഒരുനിമിഷംപോലും ഇവിടെ മനസ്സമാധാനത്തോടെ വിശ്രമിക്കാൻ കഴിയുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.
ബാഗിൽനിന്ന് പണവും എ.ടി.എം കാർഡും പലതവണ മോഷണം പോയിട്ടുണ്ട്. ഇതിനുപുറമെ സാമൂഹികവിരുദ്ധരുടെ ഒളിഞ്ഞുനോട്ടവുമുണ്ട്. പല തവണ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. കഴിഞ്ഞ ദിവസം മുറിയിൽ വിശ്രമിക്കാനെത്തിയ ജീവനക്കാരി കണ്ടത് ബാഗുകൾ പരിശോധിക്കുന്ന കള്ളനെയാണ്. ബഹളം വെച്ചതോടെ ഇയാൾ ഓടിമറഞ്ഞു. സ്ത്രീജീവനക്കാർക്ക് മനസ്സമാധാനത്തോടെ വിശ്രമിക്കാനൊരു മുറിയും മോഷണം തടയാനുള്ള സംവിധാനവും ഒരുക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.