ലീഗ് പ്രവർത്തകരെ ആക്രമിച്ച കേസ്: സി.ഐ.ടി.യു പ്രവർത്തകരെ വെറുതെ വിട്ടു

താനൂർ: മുസ്‌ലിം ലീഗ് പ്രവർത്തകരെ അക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട നാല് സി.ഐ.ടി.യുക്കാരെ കോടതി വെറുതെവിട്ടു. നിറമരുതൂർ മഞ്ഞളംപടിയിലെ സി.ഐ.ടി.യു പ്രവർത്തകരായ തയ്യിൽ ഗഫൂർ, തയ്യിൽ ശിഹാബ്, അലാറ്റിൽ ഹക്കീം, ജിതേഷ് എന്ന ഉണ്ണി എന്നിവരെയാണ് തിരൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്.

2016 ഫെബ്രുവരി 16നാണ് കേസിനാസ്പദമായ സംഭവം.നിറമരുതൂർ മഞ്ഞളംപടിയിൽ മാരകായുധങ്ങളുമായി സി.ഐ.ടി.യു പ്രവർത്തകർ ആക്രമിച്ചെന്നായിരുന്നു മുസ്‍ലിം ലീഗ് പ്രവർത്തകർ താനൂർ പൊലീസിൽ നൽകിയ പരാതി.

എന്നാൽ, പൊലീസ് അന്വേഷണത്തിൽ മാരകായുധങ്ങൾ കണ്ടെത്താനായില്ല. തെളിവുകൾ നിരത്തി അക്രമം തെളിയിക്കാൻ സാധിക്കാതായതോടെ കോടതി ഇവരെ വെറുതെ വിടുകയായിരുന്നു.അഡ്വ. യു. സൈനുദ്ദീനാണ് സി.ഐ.ടി.യു പ്രവർത്തകർക്കായി കോടതിയിൽ ഹാജരായത്.

Tags:    
News Summary - League workers attacked case: CITU workers acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.