പിടിയിലായ ആഷിക്, സുധിൻ ലാൽ, അക്ഷയ്
വേങ്ങര: വിപണിയിൽ രണ്ട് ലക്ഷം രൂപ വിലവരുന്ന 54.08 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ ജില്ല ആന്റി നർകോട്ടിക് ടീം പിടികൂടി. പ്രതികളിൽനിന്ന് ഒരു ലക്ഷത്തി അയ്യായിരം രൂപയും പിടിച്ചെടുത്തു. വേങ്ങര, കൂരിയാട് എൻഎച്ച് 66 ദേശീയപാത കേന്ദ്രീകരിച്ച് പറമ്പിൽപീടിക സ്വദേശി ആഷിക് (33), കുന്നുംപുറം സ്വദേശികളായ സുധിൻ ലാൽ (23) അക്ഷയ് (23) എന്നിവരെയാണ് ജില്ല നർകോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജസ്റ്റിന്റെ നേതൃത്വത്തിൽ മലപ്പുറം ഡാൻസഫ് ടീമും വേങ്ങര പൊലീസും ചേർന്ന് തിങ്കളാഴ്ച പുലർച്ചെ ദേശീയപാത കൂരിയാട് അടിപ്പാതയിൽനിന്ന് പിടികൂടിയത്. വിൽപന നടത്തുന്നതിനായി ഉപയോഗിച്ച കാറും പിടികൂടി.
2021ൽ കോഴിക്കോട് കസബ പൊലീസ് ആഷിക്കിനെ രാസ ലഹരിയുമായി പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും വിൽപനയിൽ സജീവമായത്. പ്രതികൾക്ക് എം.ഡി.എം.എ എത്തിച്ചു നൽകിയവരെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നറിയുന്നു. മലപ്പുറം ഡിവൈ.എസ്.പി കെ.എം. ബിജു, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി സിബി, വേങ്ങര പൊലീസ് ഇൻസ്പെക്ടർ രാജേന്ദ്രൻ നായർ, സ്മിത, ബിന്ദു സെബാസ്റ്റ്യൻ, സുനൂപ്, ധനേഷ്, ദിനേഷ്, മുഹമ്മദ് സലീം, ജസീർ, ആസിഫലി, ബിജു, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.