മലപ്പുറം: ജില്ലയിലെ ജനങ്ങളുടെ മനസ്സിെൻറ വിശാലതയും ഉദാരമനസ്കതയും ചൂഷണം ചെയ്തു സംസ്ഥാന സർക്കാർ ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കോവിഡ് മൂലമുള്ള പ്രയാസങ്ങൾ സംസ്ഥാനത്തെ മുഴുവൻ ജില്ലകളും ഒരുപോലെ അനുഭവിക്കുകയാണ്.
മറ്റ് ജില്ലകളിൽ ചികിത്സക്കും രോഗപ്രതിരോധത്തിനും ആവശ്യമായ സജ്ജീകരണങ്ങൾ സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചു ചെയ്യുേമ്പാൾ ജില്ലയിൽ മാത്രം ജനങ്ങളിൽനിന്ന് സംഭാവന സമാഹരിച്ച് നടത്തേണ്ടിവരുന്നത് കടുത്ത വിവേചനമാണ്.
ജനങ്ങളുടെ ജീവൻ നിലനിർത്താൻ ആവശ്യമായ പ്രാണവായു ലഭ്യമാക്കേണ്ടത് സർക്കാറിെൻറ ഉത്തരവാദിത്തമാണ്. ജില്ല കലക്ടർ ചികിത്സ സൗകര്യങ്ങൾ ഒരുക്കാൻ ജനങ്ങളോട് പണം ആവശ്യപ്പെടുന്നത് ഭരണ നിർവഹണത്തിലെ വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപനം തടയുന്നതിനൊപ്പം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ ജില്ല ഭരണകൂടം ആവിഷ്കരിച്ച 'പ്രാണവായു' പദ്ധതിയിലേക്ക് എസ്.ബി.െഎ 11.2 ലക്ഷം രൂപ നൽകും. ആശുപത്രികളില്‍ ഐ.സി.യു കോട്ട് യൂനിറ്റ് വാങ്ങുന്നതിന് വേണ്ടിയാണ് തുക നൽകുന്നത്. എസ്.ബി.ഐ മലപ്പുറം റീജനല്‍ മാനേജര്‍ മിനിമോള്‍ ഇതുസംബന്ധിച്ച കത്ത് കൈമാറിയതായി കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.