ചെട്ടിപ്പടി കടപ്പുറത്തെ ഗുണ്ട ആക്രമണം: മുഖ്യപ്രതി പിടിയിൽ

പരപ്പനങ്ങാടി: വെട്ടിപ്പരിക്കേല്പിക്കുകയും തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത ഗുണ്ടാസംഘത്തിലെ പ്രധാനി പിടിയിൽ. പുതുവൈപ്പ് സ്വദേശി അഭിലാഷാണ് (31) പരപ്പനങ്ങാടി പൊലീസിന്റെ പിടിയിലായത്. 2024 മേയിലാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് പരപ്പനങ്ങാടി ചെട്ടിപ്പടി കടപ്പുറത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണമുണ്ടായത്. എറണാകുളത്തെ ഗുണ്ട നേതാക്കളുടെ സഹായത്തോടെ താനൂർ, പരപ്പനങ്ങാടി സ്വദേശികൾ ചേർന്ന് നടത്തിയ ആക്രമണത്തിൽ യുവാവിന് തലക്ക് വെട്ടേറ്റിരുന്നു. 16 പ്രതികളിൽ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

ഗുണ്ട നേതാവ് പുതുവൈപ്പ് സ്വദേശി സനീഷിന്റെ ക്വട്ടേഷൻ സംഘത്തിലെ അംഗമാണ് അഭിലാഷെന്ന് പൊലീസ് പറഞ്ഞു. ജില്ല പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ വിനോദ് വലിയാട്ടൂരും സി.പി.ഒമാരായ വിബീഷ് കുമാറും, മഹേഷും ചേർന്ന് പുതുവൈപ്പിനിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. തിരൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തു. 

Tags:    
News Summary - Goon attack on Chettipadi beach: Main accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.