കോട്ടക്കലിൽ നഗരസഭ ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ
ഭക്ഷണപദാർഥങ്ങൾ
കോട്ടക്കൽ: നഗരത്തിലും പരിസരത്തുമുള്ള ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണ പദാർഥങ്ങൾ. വിവിധ സ്ഥാപനങ്ങളിൽനിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പർ കപ്പ്, പേപ്പർ പ്ലേറ്റ് എന്നിവയും പിടിച്ചെടുത്തു. 22 ഓളം സ്ഥാപനങ്ങളിലാണ് നഗരസഭ ഹെൽത്ത് വിഭാഗം പരിശോധന നടത്തിയത്. ഇതിൽ 11 ഓളം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, മാർക്കറ്റ്, ആശുപത്രി കാന്റീനുകൾ തുടങ്ങിയ ഇടങ്ങളിൽ നഗരസഭ ക്ലീൻ സിറ്റി മാനേജേർ വി.പി. സക്കീർ ഹുസൈന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ ടി.ടി. ദീപ, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഹുസൈൻ, പി. ഹനീന, എം.വി. ദേവയാനി, എൻഫോഴ്സ്മെന്റ് ഹെൽത്ത് ഇൻസ്പെക്ടർ എ.പി. ഷബീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കിയതായും പരിശോധന ശക്തമാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.