ഐലാശ്ശേരി അത്താണിക്കലിൽ തീപിടിത്തമുണ്ടായ സ്ഥലം
കാളികാവ്: ഐലാശ്ശേരി അത്താണിക്കലിൽ വൻ തീപിടിത്തം. സ്വകാര്യ വ്യക്തിയുടെ പത്തേക്കറോളം സ്ഥലത്തെ അടിക്കാടുകൾ കത്തി നശിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. നാട്ടുകാരുടെ സമയോചിത ഇടപെടലിൽ സമീപത്തുള്ള റബർ തോട്ടത്തിലേക്ക് തീ പടരാതിരുന്നത് വലിയ നാശനഷ്ടം ഒഴിവാക്കി. അത്താണിക്കലിലെ അഡ്വ. പ്രഭാകരന്റെയും സഹോദരങ്ങളുടെയും സ്ഥലത്താണ് അഗ്നിബാധ.
നാട്ടുകാരായ നൂറോളം പേർ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീപടരുന്നത് തടഞ്ഞത്. തീ അനിയന്ത്രിതമായതോടെ തിരുവാലിയിൽ നിന്ന് അഗ്നിരക്ഷ സേന എത്തി അണച്ചു. നാട്ടുകാരും അഗ്നിരക്ഷ നിലയം ഓഫിസർ എൽ. ഗോപാലകൃഷ്ണൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പ്രതീഷ് കുമാർ, ഉദ്യോഗസ്ഥരായ വിപിൻ ഷാജു, ഐ. അബ്ദുല്ല, നിഷാദ്, ഭരതൻ എന്നിവരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.