ചെറുകുളമ്പ് ചകിരി യൂനിറ്റിൽ തീ അണക്കാനുള്ള അഗ്നിരക്ഷ സേനയുടെ ശ്രമം 

ചകിരിനാരിലെ തീപിടിത്തം ആശങ്ക സൃഷ്ടിച്ചു

മലപ്പുറം: കുറുവ പഞ്ചായത്തിൽ 17ാം വാർഡ് ചെറുകുളമ്പ് ചകിരി യൂനിറ്റിന് തീപിടിച്ചത് ആശങ്കപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചക്ക് 1.30ഓടെയാണ് സംഭവം. പ്രദേശത്ത് പ്രവർത്തിച്ചുവരുന്ന അബ്ദുൽ നാസർ, ശിഹാബുദ്ദീൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് സമീപം കൂട്ടിയിട്ട ചകിരിച്ചോറിൽ തീപിടിക്കുകയും പരിസരത്ത് പുക ഉയരുകയുമാ‍യിരുന്നു. ഓഫിസിന്റെ പ്രവർത്തന സൗകര്യാർഥം വെൽഡിങ് നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ തീപ്പൊരി ചകിരിച്ചോറിൽ വീണതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ അഗ്നിരക്ഷ സേനയെത്തി തീയണച്ചു. അസി. സ്റ്റേഷൻ ഓഫിസർ ഇസ്മായിൽ ഖാൻ, സീനിയർ ഓഫിസർമാരായ കെ. സിയാദ്, അബ്ദുൽ മുനീർ, ഫയർ ഓഫിസർമാരായ കെ. അഫ്സൽ, ഹോം ഗാർഡ് അശോക് കുമാർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Fire breaks-malapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.