പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ച കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കാനെത്തിയവരുടെ തിരക്ക്
പെരിന്തൽമണ്ണ: വാക്സിൻ ക്ഷാമവും രോഗഭീതിയും ജില്ല ആശുപത്രിയിൽ വാക്സിനേഷന് തിരക്ക് കൂടുന്നതിനിടെ ചൊവ്വാഴ്ച 600 പേർക്ക് വാക്സിൻ കുത്തിവെച്ചു. ചൊവ്വാഴ്ച പുലർച്ച നാലുമുതൽ ആശുപത്രിയിൽ ആളുകളെത്തിത്തുടങ്ങിയിരുന്നു. രാവിലെ ഏഴിന് 500 ഒാളം പേർ വാക്സിനുവേണ്ടി കാത്തിരിക്കുന്ന സ്ഥിതിയായിരുന്നു.
500 പേർക്ക് ആശുപത്രിയിൽ വെച്ചും നൂറു പേർക്ക് പുറത്ത് ചെറിയ ക്യാമ്പിലുമാണ് കുത്തിവെപ്പെടുത്ത്. 45 വയസ്സിനു മുകളിൽ ഉള്ള രണ്ടാം ഡോസ് എടുക്കേണ്ടവർക്കാണ് ഇവിടെ കുത്തിവെപ്പ് നൽകുന്നത്.
പുലർകാലത്ത് ആളുകൾ വാക്സിനുവേണ്ടി തിരക്ക് കൂട്ടുന്നത് ഒഴിവാക്കാൻ ടോക്കൺ നൽകുന്ന സമയം ഉച്ചക്ക് രണ്ടു മുതൽ നാലുവരെയാക്കി. ആശുപത്രി ഒ.പി. ടിക്കറ്റ് വിതരണം ചെയ്യുന്ന കൗണ്ടറിൽ ആധാർ കാർഡുമായെത്തിയാൽ മതി. ബുധനാഴ്ച വാക്സിൻ നൽകേണ്ട 250 പേർക്കുള്ള ടോക്കൺ ചൊവ്വാഴ്ച ഉച്ച മുതൽ വിതരണം ചെയ്തു.
കോവി ഷീൽഡ് വാക്സിനാണ് നിലവിൽ നൽകിക്കൊണ്ടിരിക്കുന്നത്. 350 ഡോസ് മാത്രമാണിപ്പോൾ. വ്യാഴാഴ്ച മുതൽ നൽകാനുള്ള വാക്സിൻ ഇനി എത്തിയിട്ട് വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.