കോവിഡ് വാക്‌സിനേഷൻ കേന്ദ്രമായ മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ വാക്‌സിൻ എത്തിക്കുന്നു

കോവിഡ് വാക്‌സിന്‍: ജില്ലയിൽ ഒമ്പത് കേന്ദ്രങ്ങൾ

മലപ്പുറം: കോവിഡ് പ്രതിരോധത്തിനുള്ള വാക്‌സിനേഷന്‍ ശനിയാഴ്ച തുടങ്ങും. ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിലും വാക്‌സിന്‍ നല്‍കുന്നതിന് ആവശ്യമായ 8860 ഡോസ് വാക്‌സിനുകള്‍ എത്തിച്ചു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എല്ലാ നടപടികളും പൂര്‍ത്തിയായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

ജില്ല മെഡിക്കല്‍ ടീം എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലുമെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. ഇ.എം.എസ് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനും ഐ.എം.എയുടെ മുന്‍ ദേശീയ ഉപാധ്യക്ഷനും ജില്ലയിലെ സീനിയര്‍ ഡോക്ടറുമായ ഡോ. വി.യു. സീതി മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തി കോവിഡ് വാക്‌സിന്‍ സ്വീകരിക്കും. പി. ഉബൈദുല്ല എം.എല്‍.എ, എ.ഡി.എം. എന്‍.എം. മെഹറലി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, ജനപ്രതിനിധികള്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Tags:    
News Summary - covid Vaccine: Nine Centers in the District

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.