ബസിന് പിറകിൽ മറ്റൊരു ബസിടിച്ച് 14 പേർക്ക് പരിക്ക്

മഞ്ചേരി: നറുകര ആലുക്കലിൽ സ്വകാര്യ ബസിനു പിറകിൽ മറ്റൊരു സ്വകാര്യ ബസ് ഇടിച്ച് 14 പേർക്ക് പരിക്കേറ്റു. പൂക്കോട്ടുംപാടം സ്വദേശി അനാമിക(21), കല്ലാമൂല സ്വദേശി ജിൻഷ (28), വള്ളുവമ്പ്രം ഷഹലുദ്ദീൻ (29), ലീല (44), നാജിയ (22), പുല്ലാനൂർ സൗമ്യ(33), ഷബീബ (39), വീമ്പൂർ മുഹമ്മദ് (63), വെള്ളൂർ പ്രസീത(42), ജിഷ(31), കരുവാരകുണ്ട് നിഷിത (24), തിരുവാലി ആന്‍റണി (45), പയ്യനാട് അബ്‌ദുൽ ലത്തീഫ് (49), ഉമ്മുഹാത്തിയ (28) എന്നിവർക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. കൊണ്ടോട്ടിയിൽനിന്ന് മഞ്ചേരിയിലേക്ക് വരികയായിരുന്ന ബസ് ആലുക്കൽ വളവിൽ നിർത്തി ആളെ കയറ്റുന്നതിനിടെ കോഴിക്കോട്ടുനിന്ന് മഞ്ചേരിയിലേക്ക് വരികയായിരുന്ന ബസാണ് ഇടിച്ചത്. ഈ ബസിന്റെ മുൻ ഭാഗം തകർന്നു. പരിക്കേറ്റവരെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മഞ്ചേരി-കോഴിക്കോട് റോഡിൽ അൽപനേരം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

Tags:    
News Summary - 14 people injured after another bus hits the back of a bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.