ബീഫ് കഴിച്ചതിന് ആദിവാസി യുവാക്കളെ ഉൗരുവിലക്കിയ നടപടി പിൻവലിച്ചു

മറയൂർ: ബീഫ് കഴിച്ചതിനെത്തുടർന്ന് 24 ആദിവാസി യുവാക്കൾക്കെതിരെ ഏർപ്പെടുത്തിയ ഉൗരുവിലക്ക് പിൻവലിക്കാൻ തീരുമാനം. ജനമൈത്രി പൊലീസ് അനു കുമാറിൻെറ നേതൃത്വത്തിൽ വെള്ളിയാഴ്ച ആദിവാസിക്കുടിയിൽ ചേർന്ന യോഗത്തിൽ യുവാക്കളെ തിരിച്ചുവിളിക്കാൻ തീരുമാനമായി. മറയൂർ മലനിരകളിലെ ആറ് ആദിവാസിക്കുടിയിലായി 24 പേരെ ഭക്ഷണത്തിനൊപ്പം ബീഫ് ചേർത്ത് കഴിച്ചതിനാണ് ഊരുവിലക്കിയത്.
ഉൗരുവിലക്കപ്പെട്ടവരിൽ ചിലർ കൃഷിത്തോട്ടങ്ങളിലും വാലായ്മപ്പുരയിലും വനത്തിനുള്ളിലുമായി കുടുംബാംഗങ്ങളുമായി അകന്ന് താമസിക്കേണ്ടിവന്നു. വാർത്ത പുറത്തുവന്നതിനെത്തുടർന്ന് ജില്ല പൊലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെടുകയും സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഉൾപ്പെടെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിൻെറ ഭാഗമായി മറയൂർ ജനമൈത്രി പൊലീസിലെ അനുകുമാർ കുടികളിലെത്തി വിവരം ശേഖരിച്ചു.
സംഭവം വിവാദമായതോടെ ഊരുവിലക്കിയവരെ തിരിച്ചുവിളിക്കാമെന്ന് ഉൗരുകൂട്ടം സമ്മതം അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലിന് ആദിവാസി മൂപ്പന്മാരുമായി ഊരുകൂട്ടം നടത്തി തിരിച്ചെത്തിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. പരമ്പരാഗതമായി പാലിച്ചുപോരുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് വിരുദ്ധമായി ബീഫ് കഴിച്ചു എന്നതിനാൽ ചെറിയ ശിക്ഷ എന്ന രീതിയിൽ യുവാക്കളെ മാറ്റിനിർത്തിയതെന്നാണ് അന്വേഷണസംഘങ്ങളോട് ആദിവാസികൾ പറഞ്ഞത്.
Tags:    
News Summary - tribal youth eating beef

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.