തൃശൂർ: ഐ.എം.എ ബ്ലഡ് ബാങ്കിന് മുന്നിൽ ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരം 12ാം ദിവസത്തിലേക്ക്. ശമ്പളവര്‍ധന നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചും സ്ഥാപനത്തില്‍ അഴിമതി ആരോപിച്ചുമാണ് സമരം. 17ന് ബ്ലഡ് ബാങ്ക് അധികൃതരും ജീവനക്കാരും തമ്മിൽ വീണ്ടും ചർച്ച നടക്കും. 12ന് ചർച്ച നടന്നിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒരു വര്‍ഷമായി സ്ഥാപനം നഷ്ടത്തിലാണെന്നും അടച്ചുപൂട്ടുമെന്നും മാനേജ്മെന്‍റ് അറിയിച്ചതിനെത്തുടര്‍ന്നാണ് സമരം തുടങ്ങിയത്. ഒരുകോടിയോളം രൂപ നിക്ഷേപമായി ഉണ്ടായിരുന്ന സ്ഥാപനത്തില്‍ ഇത്രയേറെ നഷ്ടം എങ്ങനെ വന്നെന്നാണ് സമരക്കാര്‍ ചോദിക്കുന്നത്. 2013ന് ശേഷം ശമ്പളവര്‍ധന നടപ്പാക്കിയിട്ടില്ലെന്നും തൊഴിലാളികള്‍ക്ക് നിയമാനുസൃത ആനുകൂല്യങ്ങൾ കിട്ടുന്നില്ലെന്നും പരാതിയുണ്ട്. 1997-2002 പദ്ധതി ഭാഗമായി ജനകീയ പങ്കാളിത്തത്തോടെയാണ് വിൽവട്ടം പഞ്ചായത്തിൽ ബ്ലഡ് ബാങ്ക് ആരംഭിച്ചത്. പടം: tcr ima1: ഐ.എം.എ ബ്ലഡ് ബാങ്കിന് മുന്നിൽ നടക്കുന്ന ജീവനക്കാരുടെ സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.