'വർഗീയതയും അന്യമത വിദ്വേഷവും: കർശന നടപടി സ്വീകരിക്കണം'

മലപ്പുറം: ബഹുസ്വരതയിലും വിശ്വമാനവികതയിലും ബഹുകക്ഷി ജനാധിപത്യത്തിലും വിശ്വസിക്കുന്ന സമൂഹത്തിൽ വർഗീയതയും അന്യമത വിദ്വേഷവും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംയുക്ത സംഘടന നേതാക്കൾ ആവശ്യപ്പെട്ടു. യോഗത്തിൽ ഹാഷിം അൽ ഹദ്ദാദ്‌ തങ്ങൾ (ഹദ്ദാദ്‌ ചാരിറ്റബിൾ ട്രസ്റ്റ്), വി.എച്ച്. അലിയാർ ഖാസിമി, അഡ്വ. നിയാസ്, ടി.പി. ചെറൂപ്പ (മൗലാന അബുൽകലാം ആസാദ് ഫൗണ്ടേഷൻ), ഡോ. ഖസിമുൽ ഖാസിമി (ധർമരാജ്യവേദി കേരള), അഡ്വ. ദാനിഷ്, പ്രഫ. ഓമാനൂർ മുഹമ്മദ്‌, അഡ്വ. എൻ.കെ. മജീദ് (കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ), ഡോ. അബ്ദുൽ നാസിർ അസ്ഹരി, ശംസുദ്ദീൻ ഖാസിമി (ജംഇയ്യതുൽ ഉലമ എ ഹിന്ദ്), ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ (ഗ്ലോബൽ പീസ് ട്രസ്റ്റ്), ഡി. രഘു (കേരള ആത്മവിദ്യാസംഘം) എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.