കാളികാവ്: ജമാഅത്തുൽ ഉലമ ഇ ഹിന്ദ് എന്ന ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സഘടന ബി.ജെ.പി അനുകൂലമാണെന്നാരോപിച്ച് സംസ്ഥാന നേതാക്കൾ സംഘടനയിൽ നിന്ന് രാജിവെച്ചു. സംസ്ഥാന പ്രസിഡന്‍റ് എ.പി. മുഹമ്മദ് സഹൽ ഫൈസി, സംസ്ഥാന ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ തങ്ങൾ എന്നിവരാണ് രാജിവെച്ചതായി വാർത്തസമ്മേളനത്തിൽ അറിയിച്ചത്. സംഘടനയുടെ കേരള ഘടകം ജനുവരി മാസത്തിൽ രൂപവത്കരിച്ചിരുന്നു. ന്യൂനപക്ഷങ്ങൾക്കും മുഅല്ലിം സമൂഹത്തിനും ആനുകൂല്യങ്ങൾ നേടിയെടുക്കുക എന്ന ലക്ഷ്യമാണെന്നാണ് സംഘടന അറിയിച്ചിരുന്നതെന്ന് ഇവർ പറഞ്ഞു. എന്നാൽ, 23ന് തിരൂരിൽ നടന്ന ഇഫ്താർ മീറ്റിൽ ജമാഅത്തുൽ ഉലമ ഇ ഹിന്ദ് ബി.ജെ.പി അനുകൂല സംഘടനയെന്ന് വ്യക്തമായെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.