പൊന്നാനി: മണൽ കടത്തുകയായിരുന്ന ലോറി ഡി.വൈ.എസ്.പിയുടെ വാഹനംകണ്ട് നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലിടിച്ചു. ഇതോടെ, പൊന്നാനിയിൽ വൈദ്യുതി മുടങ്ങിയത് 15 മണിക്കൂറുകളോളം. മണൽ ലോറി പൊന്നാനി പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. തിരൂർ ഭാഗത്ത് നിന്നും അനധികൃതമായി മണലെടുത്ത് ചാവക്കാട്ടേക്ക് പോകുന്നതിനിടെയാണ് നിയന്ത്രണം വിട്ട ലോറി റോഡരികിലെ ഇലക്ട്രിക് തൂൺ ഇടിച്ചു തെറിപ്പിച്ച് താഴ്ചയിലേക്ക് വീണത്. മണൽ കടത്തിനിടെ പൊന്നാനി ചമ്രവട്ടം ജങ്ഷൻ ദേശീയ പാതയിൽ സ്പീക്കറുടെ ക്യാമ്പ് ഓഫിസിന് മുന്നിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഈ സമയം പൊന്നാനിയിലെ സാന്ത്വന സ്പർശം അദാലത്തിൻെറ കാര്യങ്ങൾ വിലയിരുത്താൻ എത്തിയ ഡിവൈ.എസ്.പിയുടെ വാഹനം കണ്ട് ലോറി നിയന്ത്രണം വിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒടിഞ്ഞ വൈദ്യുതിത്തൂൺ തിങ്കളാഴ്ച രാവിലെ 11 മണിയോടെ ക്രെയിൻ ഉപയോഗിച്ച് പൊക്കിയെടുത്ത് പുതിയ പോസ്റ്റ് സ്ഥാപിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. അമിത വേഗതക്കും അപകടം സൃഷ്ടിച്ചതിനും പൊന്നാനി പൊലീസ് കേസെടുത്തു. Photo: അപകടം വിതച്ച മണൽ ലോറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.