മട്ടന്നൂര്‍: ഇരിട്ടിറോഡില്‍ കോടതിക്കുസമീപം പി.വി. യമുനയുടെ വീട് തകര്‍ന്നു. കുടുംബാംഗങ്ങള്‍ ബന്ധുവീട്ടിലേക്കുപോയ സമയത്തായിരുന്നു അപകടം. കനത്ത മഴയില്‍ കളറോഡ് റസീന മന്‍സിലില്‍ വി.കെ. ഖാലിദിൻെറ വീട്ടുപറമ്പിൻെറ ചുറ്റുമതില്‍ തകര്‍ന്നു. വീടിനു പിറകിലെ കുന്നും മതിലുമിടിഞ്ഞുവീണ് കിണറിൻെറ ആള്‍മറ തകര്‍ന്നു. നാലാങ്കേരി ഹരിപ്പന്നൂരിലെ ഓട്ടോഡ്രൈവര്‍ കുംഭത്തി ചന്ദ്രൻെറ വീടിനു പിറകിലാണ് മണ്ണിടിഞ്ഞത്. നായിക്കാലി, മണ്ണൂര്‍ തുടങ്ങി പലമേഖലയിലും തോടുകള്‍ കരകവിഞ്ഞു. മണ്ണൂര്‍ പുഴയിലെ നീരൊഴുക്ക് അതിശക്തമാണ്. കൂടാളി പഞ്ചായത്തിലെ പുഴയുടെ പരിസരങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു. 69 വീടുകളിലെ 338 പേരെയാണ് വെള്ളിയാഴ്ച രാത്രിയോടെ മാറ്റിത്താമസിപ്പിച്ചത്. വിവിധ പ്രദേശങ്ങളിലെ കുടുംബവീടുകളിലേക്കാണ് മാറ്റിത്താമസിപ്പിച്ചത്. ഫോട്ടോ: mtr-yamunayude veed കോടതിക്കുസമീപം തകര്‍ന്ന പി.വി. യമുനയുടെ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.