കെ.എം. ബഷീർ അനുസ്മരണം

കണ്ണൂർ: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് െകാലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷ ഉറപ്പാക്കണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

ബഷീർ കൊല്ലപ്പെട്ടിട്ട് ഒരുവർഷമായിട്ടും കേസിൻെറ വിചാരണ തുടങ്ങിയിട്ടില്ല. അതേസമയം, മുഖ്യപ്രതിയായ ശ്രീറാം വെങ്കട്ടരാമൻ ഐ.എ.എസിനെ സർവിസിൽ തിരിച്ചെടുക്കുകയും ചെയ്തു. കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ നടന്ന നീക്കം ഇപ്പോഴും തുടരുകയാണെന്നും യോഗം കുറ്റപ്പെടുത്തി.

പ്രസ്ക്ലബിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ട്രഷറർ സിജി ഉലഹന്നാൻ, വൈസ് പ്രസിഡൻറ് സബീന പത്മൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.