കരുവാരകുണ്ട്: അറബി കലിഗ്രഫിയിൽ വിസ്മയ വരകളിലൂടെ ശ്രദ്ധേയനാവുകയാണ് കുട്ടത്തി കൊയ്ത്തക്കുണ്ടിലെ കൊറ്റങ്ങോടൻ അബ്ദുൽ സലാം. കാൽ നൂറ്റാണ്ട് കാലത്തെ പ്രവാസം നിർത്തി നാട്ടിലെത്തിയ സലാം ഒഴിവു വേളകൾ സർഗാത്മകമായി വിനിയോഗിക്കുകയാണ്. സ്കൂളിലും തുടർന്ന് പള്ളി ദർസുകളിലും പഠിക്കുമ്പോൾ നോട്ടീസ് എഴുത്തിലും കൈയെഴുത്ത് മാഗസിൻ സൃഷ്ടിയിലും തൽപരനായിരുന്നു. വിദേശത്തെ ജോലിക്കിടെയാണ് അറബി കലിഗ്രഫി രചനയിൽ ശ്രദ്ധിച്ചു തുടങ്ങിയത്. കൂഫി, ദീവാനി, സുലുസ്, നസ്ഖ്, റഖ്അ തുടങ്ങിയ ഇനങ്ങളിലെല്ലാം നിരവധി സൃഷ്ടികൾ ഇതിനകം നടത്തി. ഖുർആനിലെ പ്രധാന സൂക്തങ്ങളുടെ കലിഗ്രഫി തയാറാക്കുകയാണ് ഇപ്പോൾ. ഈദ് ആശംസ കാർഡുമുണ്ടാക്കിയിട്ടുണ്ട്. കാർഡ് ബോർഡിൽ പള്ളി, കഅ്ബ തുടങ്ങിയവയുടെ രൂപങ്ങൾ നിർമിക്കുക, ത്രിമാന ചിത്രങ്ങൾ വരക്കുക, സാമൂഹിക മാധ്യമങ്ങളിലെ സുഹൃത്തുക്കളുടെ പോർട്രൈറ്റുകൾ വരക്കുക എന്നിവയും വിനോദങ്ങളാണ്. പ്രവാസം നിർത്തിയതോടെ പ്രയാസത്തിലായ ഈ 50കാരൻ കലിഗ്രഫി രചന ജീവിതവഴിയാക്കാനും ആലോചിക്കുകയാണ്. ഭാര്യയും നാലു മക്കളുമുണ്ട്. Photo mn Karyvarakundu caligraphy work അബ്ദുൽ സലാം കലിഗ്രഫി രചനയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.