മലപ്പുറം: ജില്ലയിൽ കോവിഡ് നിയന്ത്രണാതീതമായിട്ടില്ലെന്നും സമ്പർക്കത്തിലുള്ള രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായിട്ടില്ലെന്നും അത് ആശ്വാസകരമാണെന്നും ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ. മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്ത പൊന്നാനി, താനൂർ എന്നിവിടങ്ങളിൽ സാധ്യമാകുന്ന എല്ലാ ക്രമീകരണങ്ങളും വരുത്തിയിട്ടുണ്ട്. ഭരണനിർവഹണത്തിൽ മാധ്യമപ്രവർത്തകരുടെ സഹകരണം വളരെ വിലപ്പെട്ടതാണ്. കഴിഞ്ഞ വർഷങ്ങളിൽ ജില്ലയിലുണ്ടായ പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കുക എന്നതിനാണ് പ്രഥമ പരിഗണന. പ്രകൃതി ദുരന്തങ്ങളുണ്ടാവാതിരിക്കാൻ എല്ലാവരുടെയും പ്രാർഥനകളുണ്ടാവണം. ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ മാത്രമേ വിപത്തുകളെയും പ്രതിസന്ധികളെയും അതിജീവിക്കാനാവുകയുള്ളൂ. തമിഴ്നാട്ടിലെ സാധാരണ കുടുംബത്തിൽ നിന്നാണ് വരുന്നത്. അമേരിക്കയിലെ ഉയർന്ന ജോലി വേണ്ടെന്ന് വെച്ചാണ് സിവിൽ സർവിസ് തെരഞ്ഞെടുത്തതെന്നും സാധാരണക്കാരായ ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായിരിക്കും മുൻഗണന നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.