എടക്കര: അയ്യപ്പൻപൊട്ടി ജനവാസകേന്ദ്രത്തിൽ കള്ളുഷാപ്പ് തുടങ്ങുന്നതിനെതിരെ മരുതയിൽ പ്രത്യേക ഗ്രാമസഭ ചേർന്ന് പ്രമേയം പാസാക്കി. ആരാധനാലയങ്ങൾക്കും അംഗൻവാടിക്കും സമീപം കള്ളുഷാപ്പ് പ്രവർത്തിച്ചാൽ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയാണെന്നും അതിനാൽ പ്രവർത്തനാനുമതി നൽകരുതെന്നും ഗ്രാമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വാർഡ് അംഗം മുപ്ര സെയ്തലവി പ്രമേയം അവതരിപ്പിച്ചു. വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ സിന്ധു രാജൻ, ജയ്മോൾ, അംഗങ്ങളായ റഹിയാനത്ത് മുക്രിത്തൊടിക, റംലത്ത് നെയ്തക്കോടൻ എന്നിവർ സംബന്ധിച്ചു. നേരത്തെ പഴയ വീടിന്റെ നമ്പർ വാണിജ്യാവശ്യത്തിനായി തരം മാറ്റി നൽകിയ നടപടി ഗ്രാമപഞ്ചായത്ത് റദ്ദു ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.