ചേലക്കര: തോട്ടേക്കോട് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. മച്ചാട് വനമേഖലയോട് ചേർന്ന പറയൻചിറ ഭാഗത്തുള്ള വാഴത്തോട്ടത്തിലാണ് ചൊവ്വാഴ്ച പുലർച്ചെ കാട്ടാനയിറങ്ങിയത്. ഈ ഭാഗത്ത് ആദ്യമായാണ് കാട്ടാന എത്തുന്നത്. കുലച്ചുനിന്ന ഇരുനൂറ്റമ്പതോളം നേന്ത്ര വാഴകളാണ് നശിപ്പിച്ചത്. പോണാട്ടിൽ വേണുഗോപാൽ, താഴത്തേക്കളം രാമൻ, മൂച്ചിക്കൽ ജയൻ, വടക്കേക്കര ഹരിദാസ് എന്നിവരുടെ കൃഷിയാണ് നശിച്ചത്. 75,000 രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറഞ്ഞു. വനപാലകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. കാട്ടാനകൾ ഇനിയും എത്തുമെന്ന ഭീതിയിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.