ഒരു നിമിഷംപോലും ടെൻഷൻ അടിക്കേണ്ടിവരില്ലെന്ന് ജലീൽ

മലപ്പുറം: രണ്ടുദിവസമല്ല ഒരു നിമിഷംപോലും തനിക്ക് ടെൻഷൻ അടിക്കേണ്ടിവരില്ലെന്ന് ഡോ. കെ.ടി. ജലീൽ എം.എൽ.എ. കെ.ടി. ജലീലിനെതിരെ നൽകിയ മൊഴി പരസ്യപ്പെടുത്തുമെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'അഡ്വ. കൃഷ്ണരാജിനും സംഘികൾക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് കൂരിപ്പറമ്പിൽ തെക്കുംപാട്ട് കുഞ്ഞിമുഹമ്മദാജിയുടെ മകൻ ജലീലിനില്ല. എന്തും പറഞ്ഞോളൂ. ഏത് ഏജൻസികളെയും അന്വേഷണത്തിന് വിളിച്ചോളൂ. സൂര്യൻ കിഴക്കുദിക്കുന്നിടത്തോളം എനിക്കെന്ത് ടെൻഷൻ. ഇലക്ട്രോണിക് യുഗമാണിത്. തെറ്റ് ചെയ്യാത്തവർക്ക് ലവലേശം ഭയപ്പാടിന്‍റെ കാര്യമില്ല. അണുമണിത്തൂക്കം എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നേ അതെല്ലാം നാട്ടിൽ പാട്ടാകുമായിരുന്നു. പലരെയും നിങ്ങൾ മിണ്ടാട്ടമില്ലാത്തവരാക്കിയത് ഇത്തരം ഓലപ്പാമ്പുകൾ കാട്ടിയാണ്. എനിക്ക് സംരക്ഷിക്കാൻ കോടികളുടെ ആസ്തിയില്ല. എന്‍റെ കൈയിൽ നികുതി കൊടുക്കാത്ത ഒരുരൂപയുടെ സമ്പാദ്യവുമില്ല. കണക്കിൽപെടാത്ത നയാപൈസ എവിടെയും നിക്ഷേപിച്ചിട്ടുമില്ല. പിന്നെ എന്തിന് ടെൻഷൻ അടിക്കണം. മിസ്റ്റർ കൃഷ്ണരാജ്, ഞാനും കാത്തിരിക്കുന്നു. പലരെയുംപോലെ. ആ തമാശ കേൾക്കാൻ.' -കെ.ടി. ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.