മലപ്പുറം: അംഗൻവാടികളിൽ ശുചിത്വമില്ലായ്മ, ഭക്ഷ്യവിഷബാധ തുടങ്ങിയവ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ സൂപ്പർവൈസർമാർക്ക് നിർദേശം. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓരോ സൂപ്പർവൈസറുടെയും കീഴിലെ അംഗൻവാടികളിൽ എത്തി ഭക്ഷ്യ സാധനങ്ങളുടെ സ്റ്റോക്ക്, ഗുണമേന്മ, കുടിവെള്ളത്തിന്‍റെ ശുദ്ധത, പരിസരം, പൊതുശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ ശുദ്ധത, ധാന്യങ്ങൾ സൂക്ഷിക്കുന്ന പെട്ടി അടച്ചുറപ്പുള്ളതാണോ തുടങ്ങിയവ പരിശോധിക്കാനാണ് നിർദേശം. കേടായ ഭക്ഷ്യധാന്യങ്ങൾ കുട്ടികൾക്ക് നൽകുന്നില്ല എന്ന് ഉറപ്പുവരുത്താനും അടിയന്തരമായി നടപടി സ്വീകരിക്കേണ്ട വിവരവും അതത് ഡി.സി.പി.ഒക്ക് റിപ്പോർട്ട് ചെയ്യണം. ഡി.സി.പി.ഒമാർ തങ്ങളുടെ പ്രോജക്ടിന് കീഴിൽ 10 ശതമാനം അംഗൻവാടികളിലും പ്രോഗ്രാം ഓഫിസർമാർ ഒരു ശതമാനം അംഗൻവാടികളിലും സന്ദർശനം നടത്തി മേൽ വിഷയങ്ങൾ ഉറപ്പുവരുത്തുകയും ജില്ലതലത്തിൽ ക്രോഡീകരിച്ച് റിപ്പോർട്ട് തയാറാക്കുകയും വേണം. കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ അംഗൻവാടികളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതിലെ അശ്രദ്ധ, പോരായ്മകൾ എന്നിവ കാരണം ഭക്ഷ്യധാന്യങ്ങൾ കേടുവരാനും ഉപയോഗ്യമല്ലാതെ നശിച്ചുപോകാനും കാരണമാകുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.