പുലാമന്തോൾ: വളപുരത്ത് പ്രവർത്തിക്കുന്ന ക്വാർട്ടേഴ്സുകൾ, കെട്ടിടങ്ങൾ എന്നിവയിൽനിന്ന് പതിനായിരം രൂപ വീതം പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പിഴ ഈടാക്കി. സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും പാലിക്കേണ്ട ഹരിത പ്രോട്ടോകോൾ ലംഘിച്ചതായും ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഒഴിവാക്കി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിച്ചതായും കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ ആരോഗ്യ വിഭാഗം ജീവനക്കാരും പഞ്ചായത്ത് അധികാരികളുമാണ് പരിശോധന നടത്തിയത്. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ഹരിത കർമസേനക്ക് കൈമാറണമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.