എടക്കര: . 'മാധ്യമം' പോത്തുകല്‍ ഏജന്റ് മോയിക്കൽ ശുഹൈബ്, പത്രവിതരണക്കാരനായ വിഷ്ണു എന്നിവര്‍ക്കാണ് ഞെട്ടിക്കുളം അങ്ങാടിയില്‍ കടിയേറ്റത്. രാവിലെ ആറോടെ പത്രം തരം തിരിക്കുന്നതിനിടെ പാഞ്ഞെത്തിയ നായ് വിഷ്ണുവിനെ കടിച്ച് പരിക്കേല്‍പിക്കുകയും ശുഹൈബിനെ കടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെ ശുഹൈബിന് നായുടെ നഖംകൊണ്ട് മുറിവേറ്റു. ഇരുവരും നിലമ്പൂര്‍ ജില്ല ആശുപത്രിയിലെത്തി വാക്‌സിനേഷന്‍ നടത്തി. ഉച്ചയോടെ ഞെട്ടിക്കുളം അങ്ങാടിയില്‍ ഇതേ നായ് ഓട്ടോ ഡ്രൈവർ ഒറ്റപ്ലാക്കല്‍ അജിയെ കടിച്ച് പരിക്കേല്‍പ്പിക്കുകയും മറ്റുചിലരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഞെട്ടിക്കുളം അങ്ങാടിയില്‍ തെരുവുനായ് ശല്യം രൂക്ഷമാണ്. തെരുവുവിളക്കുകള്‍ ഇല്ലാത്തതിനാല്‍ നായ്ക്കകളുടെ സാന്നിധ്യം അറിയാന്‍ കഴിയില്ല. പുലര്‍ച്ച പാല്‍, പത്രം വിതരണം ചെയ്യുന്നവര്‍, പ്രഭാത സവാരിക്കിറങ്ങുന്നവര്‍, മദ്‌റസകളിലേക്കും സ്കൂളുകളിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ എന്നിവരിപ്പോള്‍ കടുത്ത ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.