കോഴിക്കോട്: സീറ്റ് ചർച്ചകൾ സംസ്ഥാനതലത്തിലാണെങ്കിലും ജില്ലയിൽ യു.ഡി.എഫിെൻറ സ്ഥാനാർഥിപ്പട്ടികയിൽ പേരുകൾ പലതും സജീവം. 20 വർഷമായി കോൺഗ്രസിന് എം.എൽ.എയില്ലാത്ത ജില്ലയിൽ പാർട്ടി നേരത്തേ ഒരുക്കം തുടങ്ങിയിരുന്നു. യുവനിരക്കും സ്ത്രീകൾക്കും അർഹമായ പ്രാതിനിധ്യം കോൺഗ്രസ് പട്ടികയിലുണ്ടാകും.
എ.ഐ.സി.സിയുടെ സർവേ സംഘത്തിന് പുറമേ ജില്ല നേതൃത്വവും പട്ടിക തയാറാക്കിയിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി ജില്ലയിൽനിന്ന് പേരുകൾ നിർദേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എം.പിമാരുെട വാക്കുകൾക്കും കെ.പി.സി.സി പ്രാധാന്യം നൽകും. ഒറ്റക്കെട്ടാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഗ്രൂപ്സമവാക്യങ്ങളും പരിഗണിക്കും.
ബാലുശ്ശേരിയിൽ നടൻ ധർമജൻ ബോൾഗാട്ടിയുടെയും നാദാപുരത്ത് കെ. പ്രവീൺ കുമാറിെൻറയും പേരുകളാണ് കോൺഗ്രസിെൻറ സ്ഥാനാർഥിപ്പട്ടികയിൽ ഉറപ്പായത്.
കോഴിക്കോട് നോർത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി വിദ്യ ബാലകൃഷ്ണനാണ് മുൻതൂക്കം. രണ്ടു തവണ കോർപറേഷൻ കൗൺസിലറായിരുന്ന വിദ്യയുടെ പേരാണ് എ.ഐ.സി.സിയുടെ സർവേ സംഘം നിർദേശിച്ചത്. എ. പ്രദീപ് കുമാർ വീണ്ടും മത്സരിക്കുകയാണെങ്കിൽ പുതിയ മുഖമെന്ന പരിഗണന വിദ്യക്ക് വോട്ടർമാർ നൽകുമെന്നാണ് നേതൃത്വത്തിെൻറ വിലയിരുത്തൽ. ജില്ല നേതൃത്വത്തിെൻറയടക്കം നോർത്തിലെ പട്ടികയിൽ െക.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തുമുണ്ട്.
യുവനേതാവായ അഭിജിത്തിന് കൊയിലാണ്ടി നൽകിയാൽ കോഴിക്കോട് നോർത്തിൽ വിദ്യ ബാലകൃഷ്ണൻതന്നെയാകും സ്ഥാനാർഥി. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ െകായിലാണ്ടിയിൽ അങ്കത്തിനിറങ്ങിയാൽ സ്ഥാനാർഥി പട്ടിക വീണ്ടും മാറിമറിയും. കൊയിലാണ്ടിയിൽ കഴിഞ്ഞ തവണ തോറ്റ എൻ. സുബ്രഹ്മണ്യൻ കച്ചകെട്ടിയിട്ടുണ്ടെങ്കിലും സീറ്റ് കിട്ടാൻ സാധ്യത മങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ തവണ നാദാപുരത്ത് മികച്ച പോരാട്ടം നടത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറി െക. പ്രവീൺ കുമാർ തോൽവിക്കു ശേഷം അഞ്ചുവർഷമായി മണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്നു. പ്രവീണിന് പാർട്ടിയുടെ പട്ടികയിൽ എതിരാളികളില്ല.
സ്ഥലം എം.പിയായ കെ. മുരളീധരെൻറ ശക്തമായ പിന്തുണയുമുണ്ട്. കഴിഞ്ഞ തവണ ആദം മുൽസി മത്സരിച്ച ബേപ്പൂരിൽ കെ.പി.സി.സി സെക്രട്ടറി പി. ഉഷദേവിയുടെ പേര് സാധ്യതാപട്ടികയിലുണ്ട്. ബാലുശ്ശേരിക്ക് പകരം ഈ മണ്ഡലം ലീഗിന് നൽകാനും സാധ്യതയുണ്ട്. എലത്തൂരിൽ യുവനേതാവും ഡി.സി.സി സെക്രട്ടറിയുമായ നിജേഷ് അരവിന്ദിനെയും യു.വി. ദിനേശ് മണിയെയും പരിഗണിക്കുന്നു.
മുസ്ലിം ലീഗിെൻറ സിറ്റിങ് എം.എൽ.എമാരായ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീറും പാറക്കൽ അബ്ദുല്ലയും വീണ്ടും മത്സരിക്കും. തിരുവമ്പാടിയിൽ സി.പി ജോണിന് സീറ്റ് നൽകണമെന്ന് കോൺഗ്രസ് ലീഗിനോട് ആവശ്യപ്പെട്ടിരുന്നു. തീരുമാനമായിട്ടില്ല. വടകരയിൽ ആർ.എം.പി നേതാവ് കെ.കെ. രമയെ യു.ഡി.എഫ് പിന്തുണച്ചേക്കും. മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിക്കുന്ന ചിലർ വടകരയിൽ മത്സരിക്കാൻ നീക്കങ്ങൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.