വാഴക്കാട്: ബംഗാളിൽനിന്ന് 16കാരിയെ കൊണ്ടുവന്ന് വാഴക്കാട്ടെ വാടക ക്വാർട്ടേഴ്സിൽ താമസിപ്പിച്ച സംഭവത്തിൽ പിടിയിലായ ബംഗാൾ സ്വദേശി റിമാൻഡിൽ. പശ്ചിമബംഗാൾ മഹേഷ്തല പർഗാൻസ് ബോഗ്നൗപാര സ്വദേശി നാസീറുദ്ദീൻ ലോസ്കറിനെയാണ് (36) മഞ്ചേരി പോക്സോ കോടതി റിമാൻഡ് ചെയ്തത്.
കഴിഞ്ഞദിവസമാണ് പെൺകുട്ടിയെ ജില്ല ചൈൽഡ് ലൈനും വാഴക്കാട് പൊലീസും ചേർന്ന് രക്ഷപ്പെടുത്തിയത്. പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ ബംഗാൾ പൊലീസിൽ പരാതി നൽകിയിരുന്നു. നാഷനൽ ചൈൽഡ് റൈറ്റ്സ് കമീഷനിൽനിന്ന് വിവരം ലഭിച്ച് മൂന്നു മണിക്കൂറിനുള്ളിലാണ് താമസസ്ഥലം കണ്ടെത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്. ഒരുമാസം ഗർഭിണിയാണ്. പെൺകുട്ടിയെയും പ്രതിയുടെ ആദ്യഭാര്യയിലുള്ള മൂന്ന് വയസ്സായ കുട്ടിയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവിനെത്തുടർന്ന് ചൈൽഡ് ലൈൻ നേതൃത്വത്തിൽ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ചൈൽഡ് ലൈൻ പ്രവർത്തകരായ അൻവർ കാരക്കാടൻ, മുഹ്സിൻ, സൽമസുഹാന, വാഴക്കാട് എസ്.ഐ കെ. നൗഫൽ, എ.എസ്.ഐ കൃഷ്ണദാസ്, വാഷിദ്, ജിജി, സുമേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.