വടകര: മുള്ളൻ പന്നിയെ കൊന്ന് പാകം ചെയ്ത ഇറച്ചിയുമായി വടകരയിൽ രണ്ടു പേർ അറസ്റ്റിലായി.തമിഴ്നാട് സ്വദേശികളായ തിരുച്ചിറപ്പള്ളി മൂർത്തി(45), തഞ്ചാവൂർ മണികണ്ഠൻ(19) എന്നിവരെയാണ് കോഴിക്കോട് വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡിലെ ഫോറസ്റ്റർ എബിനും സംഘവും അറസ്റ്റ്ചെയ്തത്.
വ്യാഴാഴ്ച വൈകീട്ടോടെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ എം. ആർ. എ ബേക്കറിക്ക് സമീപം വെച്ചാണ് ഇരുവരും മുള്ളൻ പന്നിയിറച്ചിയുമായി പിടിയിലായത്.
ബുധനാഴ്ച്ച രാത്രി ദേശീയപാതക്ക് സമീപത്തെ ശ്രീകൃഷ്ണ ഇൻറർ നാഷനൽ ഹോട്ടലിന് സമീപം വെച്ച് മുള്ളൻ പന്നിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ഇന്നലെ വൈകീട്ടോടെ ഇറച്ചി പാചകം ചെയ്യുന്നതിനിടയിലാണ് ഇരുവരും പിടിയിലാകുന്നത്.പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ കടത്തിണ്ണയിൽ വർഷങ്ങളായി സ്ഥിരതാമസമാക്കിയ ഇവർ ആക്രി കച്ചവടവും, കക്കൂസ് ക്ലീനിങ് ജോലിയുമാണ് ചെയ്തു വരുന്നത്. പ്രതിയെ കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് അധികൃതർക്ക് കൈമാറി. പ്രതികളെ വെള്ളിയാഴ്ച്ച നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.