അരുൺകുമാർ, റിജുൽ
കോഴിക്കോട്: ഗോവിന്ദപുരത്തുനിന്ന് മാരക ലഹരിമരുന്നായ എം.ഡി.എം.എ വിൽപന നടത്തുന്ന രണ്ടുപേരെ പിടികൂടി. പൊക്കുന്ന് തളിക്കുളങ്ങര സ്വദേശി പുളിക്കൽ ഹൗസിൽ അരുൺകുമാർ പി. (27), കുതിരവട്ടം മൈലാംപാടി അറ്റംപറമ്പിൽ ഹൗസിൽ പി. റിജുൽ (29 ) എന്നിവരെ നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ വി.ആർ. അരുണിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് പൊലീസും ചേർന്നാണ് പിടികൂടിയത്.
ഗോവിന്ദപുരത്തെ റിജുൽ താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധയിലാണ് 12.5 ഗ്രാം എം.ഡി.എം.എയുമായി ഇവരെ പിടികൂടിത്. വിൽപന നടത്താനായി ചെറിയ പാക്കറ്റുകളിലാക്കുന്നതിനാണ് ഇവർ രണ്ടുപേരും വീട്ടിൽ ഒത്തുകൂടിയത്. മുമ്പ് ലഹരി മരുന്ന് കേസിൽപ്പെട്ട ഇവർ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
രണ്ടുപേരും മാങ്കാവ്, ഗോവിന്ദപുരം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ്. ഡാൻസാഫ് അംഗങ്ങളായ എസ്.ഐ കെ.എ. അബ്ദുറഹ്മാൻ, എസ്.ഐ അനീഷ് മുസ്സേൻവീട്, സുനോജ് കാരയിൽ, പി.കെ. സരുൺകുമാർ, എം. ഷിനോജ്, ടി.കെ. തൗഫീഖ്, ഇ.വി. അതുൽ, മുഹമ്മദ് മഷ്ഹൂർ, മെഡിക്കൽ കോളജ് സ്റ്റേഷനിലെ എസ്.ഐമാരായ അമൽ ജോയ്, എസ്.കെ. പ്രവീൺ കുമാർ, എസ്.സി.പി.ഒ ബിജോ ജെയിംസ്, പി. റോഷ്നി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.