കിണറ്റിൽ വീണ നവജാത ശിശുവിനെയും അമ്മയെയും രക്ഷിച്ചു

കോഴിക്കോട്: കിണറ്റിൽ വീണ നവജാത ശിശുവിനെയും അമ്മയെയും രക്ഷിച്ചു. പൂളക്കടവ് എടക്കണ്ടിപറമ്പ് അദബിയ, രണ്ടു മാസം പ്രായമുള്ള ആൺകുഞ്ഞ് എന്നിവരാണ് കിണറ്റിലകപ്പെട്ടത്. കുഞ്ഞിനെ അദബിയയുടെ സഹോദരൻ അനീസ് കിണറ്റിലിറങ്ങി രക്ഷിച്ചു. അദബിയയെ വെള്ളിമാട്കുന്ന് ഫയർഫോഴ്സ് എത്തിയാണ് കരക്കു കയറ്റിയത്.

ബുധനാഴ്ച രാത്രി എട്ടു മണിയോെടയാണ് സംഭവം. കുഞ്ഞിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡി. കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിലും എത്തിച്ചു. രക്ഷാപ്രവർത്തനത്തിനിടയിൽ അനീസിനും നിസ്സാര പരിക്കുകളേറ്റു.

വെള്ളിമാട്കുന്ന് അഗ്നിരക്ഷനിലയം സ്റ്റേഷൻ ഓഫിസർ കെ.പി. ബാബുരാജി‍െൻറ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.ടി. രാജീവൻ, ജിജിൻ രാജ്, ലതീഷ്, ഫാസിൽ അലി, റാഷിദ്, അനീഷ്, സിനീഷ്, മനുപ്രസാദ്, ഷജിൽകുമാർ, ഷൈലേഷ്, ബിനു വർഗീസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


Tags:    
News Summary - Rescued the newborn baby and mother who fell into the well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.