രാമനാട്ടുകര ബൈപാസിൽ പാറമ്മൽ ജങ്ഷനിൽ
രൂപപ്പെട്ട വലിയ ഗർത്തം
രാമനാട്ടുകര: ബൈപാസ് പാറമ്മൽ ജങ്ഷനിൽ രൂപപ്പെട്ട വലിയ ഗർത്തങ്ങളിൽ ഇരുചക്രവാഹന യാത്രക്കാരടക്കം അപകടത്തിൽപെടുന്നത് നിത്യസംഭവമാകുന്നു. നാട്ടുകാർ ഒട്ടേറെ തവണ പരാതിപ്പെട്ടിട്ടും അധികൃതർ കുഴികൾ നികത്തുന്നില്ലെന്ന പരാതിയുണ്ട്. ഗർത്തത്തിൽ ചാടുന്ന ഇരുചക്രവാഹനങ്ങൾ മുന്നോട്ടെടുക്കാൻ കഴിയാതെ മറിയുകയാണ്.
തിരക്കേറിയ ബൈപാസിൽ ഭാഗ്യംകൊണ്ടാണ് പല യാത്രക്കാരും രക്ഷപ്പെടുന്നത്. രാമനാട്ടുകര ബൈപാസ് ജങ്ഷനിലും മേൽപാലം അവസാനിക്കുന്നിടത്തും നിരവധി ഗർത്തങ്ങൾ രൂപംകൊണ്ടിട്ടുണ്ട്. ടാറിങ് ഉപയോഗിക്കാതെ ക്വാറിപ്പൊടിയും മെറ്റലും കുഴച്ചാണ് പല കുഴികളും നികത്തുന്നത്. ഇവ മഴ പെയ്തും വലിയ വാഹനങ്ങൾ കയറിയിറങ്ങിയും റോഡിൽ പരക്കുന്നു. അശാസ്ത്രീയമായ രീതിയിലാണ് കുഴി അടക്കുന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.