ശുചിത്വ നഗര പദവിയിേലക്ക് കോഴിക്കോട്

കോഴിക്കോട്: ശുചിത്വ പ്രവർത്തനങ്ങളിലെ മികവിന് കോഴിക്കോട് കോർപറേഷന് ശുചിത്വ പദവി നൽകിയുള്ള പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച നിർവഹിക്കും. ശുചിത്വ പദവി പുരസ്കാരം എ. പ്രദീപ് കുമാർ എം.എൽ.എയിൽ നിന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഏറ്റുവാങ്ങും. സംസ്ഥാന സർക്കാർ ശുചിത്വ പദവിക്കുള്ള മാനദണ്ഡമായി തയാറാക്കിയ 20 ചോദ്യാവലിയിൽ 100ൽ 85 മാർക്ക് നേടിയാണ് കോഴിക്കോടിെൻറ നേട്ടം. 534 പഞ്ചായത്തുകളും 57 നഗരസഭകളുമാണ് ശുചിത്വ പദവിയാർജിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിക്കുക.

നഗരത്തിലെ 1,41,010 വീടുകളും 28,737 സ്ഥാപനങ്ങളും അഞ്ചു ലക്ഷം ആളുകളും നഗരത്തിൽ വരുന്ന ഒരുലക്ഷമാളുകളും ചേർന്ന് ദിവസം 150 ടൺ ജൈവമാലിന്യം ഉൽപാദിപ്പിക്കുന്നതായാണ് കണക്ക്. ഇതിൽ 90 ശതമാനം ഞെളിയൻപറമ്പിൽ കേമ്പാസ്റ്റാക്കി സംസ്കരിക്കുന്നു. മാസം 350 ടൺ അജൈവ മാലിന്യം കട്ടയാക്കിയും പൊടികളാക്കിയും മാറ്റുന്നു.

720  തൊഴിലാളികളും 533 ഹരിതകർമ സേന പ്രവർത്തകരും ശുചീകരണ മേഖലയിലുണ്ട്. നഗരത്തിൽ മാലിന്യത്തിൽ നിന്നുള്ള 2300 കിലോ പ്ലാസ്റ്റിക് ഉപയോഗിച്ച് 7.5 കിലോമീറ്റർ റോഡിനും 3400 കിലോ നഗരത്തിന് പുറത്തുള്ള 12 കിലോമീറ്റർ പാതക്കും ഉപയോഗിച്ചു.

അജൈവ മാലിന്യം ഉപയോഗിച്ചയിനത്തിൽ കഴിഞ്ഞ വർഷം 14.19 ലക്ഷം രൂപയും വളം വിൽപന വഴി മാസം മൂന്ന് ലക്ഷവും വരുമാനമുണ്ട്. പ്ലാസ്റ്റിക് സഞ്ചി നിരോധനവും ബോധവത്കരണവും മറ്റുമായി മാലിന്യത്തിെൻറ അളവ് വൻതോതിൽ കുറക്കാനായതാണ് കോർപറേഷനെ നേട്ടത്തിലെത്തിച്ചത്.

മാതൃകാപരമായ മാലിന്യ സംസ്കരണമൊരുക്കിയതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, സ്വഛ്ഭാരത് മിഷൻ, ഹരിത കേരള മിഷൻ എന്നിവയുടെ അംഗീകാരവും നഗരസഭക്ക് നൽകിയിരുന്നു.

Tags:    
News Summary - Kozhikode Sanitary City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.