കൊയിലാണ്ടി: ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ നഗരത്തിൽ ഗതാഗതസംവിധാനം പരിഷ്കരിക്കും. ജനുവരി ഒന്നു മുതലാണ് നടപ്പാക്കുക. ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടേതാണ് തീരുമാനം. ടെലിഫോൺ എക്സ്ചേഞ്ചിലേക്കുള്ള റോഡ് വൺവേയാക്കി. പുറത്തേക്കുള്ള വാഹനങ്ങൾ സ്റ്റേഡിയം വഴി ചുറ്റി ഹൈസ്കൂൾ റോഡ് വഴി ദേശീയപാതയിൽ പ്രവേശിക്കണം.
നാഷനൽ ഗ്ലാസ് മാർട്ടിന് അടുത്തുള്ള റോഡിലേക്ക് ദേശീയപാതയിൽനിന്നുള്ള വാഹനങ്ങൾ മാത്രം കടത്തിവിട്ട് വൺവേയാക്കും. ദേശീയപാതയിലേക്കുള്ള വാഹനങ്ങൾ ട്രാഫിക് യൂനിറ്റിനടുത്തുകൂടെ ദേശീയപാതയിൽ പ്രവേശിക്കണം. മാർക്കറ്റിനകത്തേക്കു പ്രവേശിക്കുന്ന വാഹനങ്ങൾ പഴയ ബാലുശ്ശേരി റോഡ് വഴി ദേശീയപാതയിലേക്കും മറ്റു റോഡുകളിലേക്കും പ്രവേശിക്കണം.
മാർക്കറ്റ് കവാടം വഴി ദേശീയപാതയിലേക്ക് വലിയ ചരക്കുവാഹനങ്ങൾക്കു മാത്രമാണ് പ്രവേശനം. ടൗൺഹാൾ വഴിയുള്ള വാഹനങ്ങൾ വൺവേ അനുസരിച്ച് റെയിൽവേ സ്റ്റേഷൻ റോഡിലേക്കു പ്രവേശിക്കണം. ബസ് സ്റ്റാൻഡിന് അരികിലൂടെ മാർക്കറ്റിലേക്കുള്ള വഴി വൺവേ അനുസരിച്ചായിരിക്കും.
മാർക്കറ്റിലേക്കുള്ള ദിശയിൽ ബസ് സ്റ്റാൻഡ് ഭാഗത്തുനിന്നുള്ള പ്രവേശനം നിരോധിക്കും. ബസ് സ്റ്റാൻഡിൽ മറ്റു വാഹനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. ഇരുചക്രവാഹനങ്ങളും മറ്റു വാഹനങ്ങളും മേൽപാലത്തിന് അടിവശത്തും പഴയ ബസ്സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷൻ റോഡിലും പാർക്കു ചെയ്യാം.
ബസ്സ്റ്റാൻഡിന് അടുത്തുനിന്ന് മാർക്കറ്റിലേക്കു പോകുന്ന ലിങ്ക് റോഡ് ജങ്ഷനിൽ ഓട്ടോറിക്ഷ പാർക്കിങ് പാടില്ല. മാർക്കറ്റിൽ ഇരു ഭാഗങ്ങളിലും പാർക്കിങ് നിരോധിക്കും. തിരക്കേറിയ സമയങ്ങളിൽ മാർക്കറ്റിൽ വലിയ ചരക്കുവാഹനങ്ങൾ പ്രവേശിക്കരുത്. അനധികൃത പാർക്കിങ്ങുകൾ, പാതയോര കച്ചവടങ്ങൾ എന്നിവ അനുവദിക്കില്ല.
ചേമഞ്ചേരി: കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ സന്ദർശകർ കൂടുമ്പോൾ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ശനി, ഞായർ ദിവസങ്ങളിലാണ് സന്ദർശക ബാഹുല്യം.
തിരുവങ്ങൂർ വഴിയാണ് ഭൂരിഭാഗത്തിെൻറയും യാത്ര. ഇതിനാൽ ഈ ഭാഗത്ത് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടും. തിരിച്ചുപോക്കിന് വെങ്ങളം, പൂക്കാട് ഭാഗങ്ങൾ കൂടി ഉപയോഗിച്ചാൽ ഗതാഗതക്കുരുക്ക് കുറക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.