അബ്ദുൽ നാസർ

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരു പ്രതികൂടി പിടിയിൽ

കൊടുവള്ളി: എളേറ്റിൽ വട്ടോളിയില്‍ യുവാവിനെ കാറില്‍ കൊണ്ടുപോയി മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ ഒരു പ്രതികൂടി കൊടുവള്ളി പൊലീസിന്റെ പിടിയിലായി. ആവിലോറ മതുകൂട്ടികയിൽ നാസി എന്ന അബ്ദുൽ നാസറാണ് (48) പൊലീസിന്റെ പിടിയിലായത്. ഡിസംബർ 12നായിരുന്നു സംഭവം. എളേറ്റില്‍ വട്ടോളിയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന ചോലയില്‍ മുഹമ്മദ് ജസീമിനെയാണ് സംഘം സംസാരിക്കാനുണ്ടെന്നും പറഞ്ഞു കാറില്‍ കയറ്റിക്കൊണ്ടുപോയത്.

സംഭവത്തിൽ കിഴക്കോത്ത് ആവിലോറ പാറക്കൽ അബ്ദുറസാഖ് (51), സക്കരിയ (36), റിയാസ് (29) എന്നിവർ നേരത്തെ പിടിയിലായിരുന്നു. നാസർ ഒളിവിലായിരുന്നു. ശനിയാഴ്ച പുലർച്ച ആവിലോറയിലുള്ള വീട്ടിൽവെച്ചാണ് പ്രതിയെ കൊടുവള്ളി ഇൻസ്‌പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Tags:    
News Summary - Kidnapping-Attempted-Murder-Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.