കൊടുവള്ളി: കൊടുവള്ളിയുടെ വികസന ചരിത്രത്തിൽ നാഴികക്കല്ലായി മാറുന്ന നിർദിഷ്ട സിറാജ് മേൽപാല പദ്ധതി യാഥാർഥ്യമാവുമെന്ന് വന്നപ്പോൾ മുമ്പെങ്ങുമില്ലാത്ത തടസ്സവാദങ്ങൾ നിരത്തി കൊടുവള്ളിയുടെ വികസനത്തെ പിന്നോട്ടടിക്കുന്നതിന് ഉത്തരവാദികൾ വ്യാപാരികളിൽപെട്ട ചില നേതാക്കളാണെന്ന് കാരാട്ട് റസാഖ് എം.എൽ.എ പറഞ്ഞു.
കൊടുവള്ളിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കൊണ്ടുവന്ന ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലു വർഷക്കാലത്തിനിടയിൽ ഓരോ ഘട്ടത്തിലും ജനപ്രതിനിധികളെയും. വ്യാപാരികളെയും, സ്ഥല ഉടമകളെയും, നാട്ടുകാരെയും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും എല്ലാവരെയും വിശ്വാസത്തിലെടുത്താണ് മുന്നോട്ടു പോയിട്ടുള്ളത്.
പദ്ധതി യാഥാർഥ്യത്തിലേക്കടുക്കുമെന്ന് ബോധ്യമായപ്പോൾ വ്യാപാരി നേതാക്കളിൽ പെട്ട ഒരു വ്യക്തിയുടെ സ്വാർഥ താൽപര്യത്തിനുവേണ്ടി സംഘടനയെതന്നെ ബലിയാടാക്കുകയാണ്. ഭൂരിഭാഗം വ്യാപാരികളും പദ്ധതിക്ക് അനുകൂലമാണ്. സ്ഥലം നഷ്ടപ്പെടുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ എതിർപ്പുമായി വന്നിരിക്കുന്നത്. വ്യാപാരി നേതാക്കൾ ഇപ്പോൾ അവതരിപ്പിക്കുന്ന ബദൽ പദ്ധതി കഴിഞ്ഞ സർക്കാറിെൻറ കാലത്ത് കൊണ്ടുവന്ന ദേശീയപാത വിഭാഗം മുമ്പോട്ടു െവച്ച വെണ്ണക്കാട് തൂക്കുപാലത്തിനടുത്തുനിന്നും ആരംഭിച്ച് പൂനൂർ പുഴക്ക് സമാന്തരമായി ജനവാസ കേന്ദ്രങ്ങളിലൂടെ കിഴക്കോത്ത് പഞ്ചായത്തിലൂടെ 30 മീറ്റർ വീതിയിലുള്ള പുതിയ റോഡാണ്.
ഈ പദ്ധതി 95 കുടുംബങ്ങളുടെ വീടും സ്ഥലവും കൃഷിഭൂമിയും അടക്കം നഷ്ടമാവുന്ന വിധത്തിലുള്ളതാണ്. കേന്ദ്ര സർക്കാറിെൻറ പുതിയ മാനദണ്ഡമനുസരിച്ച് 45 മീറ്ററിലേ പദ്ധതിക്ക് അനുമതി ലഭിക്കുകയുള്ളൂ. അങ്ങനെയെങ്കിൽ ഇതിെൻറ ഇരട്ടി 200 ഓളം കുടുംബങ്ങൾ ഭവനരഹിതരും, ഏക്കർകണക്കിന് കൃഷിഭൂമിയും ഇല്ലാതാവും.
വിരലിലെണ്ണാവുന്ന ചില വ്യവസായികളുടെ സ്വാർഥ താൽപര്യത്തിനുവേണ്ടി നാടിെൻറ വികസനത്തെ തകർക്കാൻ നോക്കുന്നവർക്ക് തീർച്ചയായും കാലം മാപ്പ് തരില്ലെന്നും കാരാട്ട് റസാഖ് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.