കോഴിക്കോട്: ബേപ്പൂർ ഹാർബറിന്റെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് മന്ത്രിതലത്തിൽ ചർച്ച നടത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്. ബേപ്പൂർ ഹാർബറിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുടെ ഏകോപനമുറപ്പാക്കി ഹാർബറിൽ സമഗ്ര വികസനം സാധ്യമാക്കും. ഹാർബറിന് മാസ്റ്റർ പ്ലാൻ അനിവാര്യമാണെന്നും ചർച്ചകൾ നടത്തി കാര്യങ്ങൾ ആലോചിച്ച് സമയബന്ധിതമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഹാർബറിന്റെ ഫലപ്രദമായ പ്രവർത്തനത്തിനായി ഹാർബർ മാനേജ്മെന്റ് കമ്മിറ്റി രൂപവത്കരിക്കും. ഹാർബറിൽ മത്സ്യത്തൊഴിലാളികളെ കണ്ട ശേഷം മന്ത്രി വനശ്രീയിൽ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ പി.ഐ. ഷെയ്ഖ് പരീത്, ഡോ. എം.വി. രമണമൂർത്തി, ഡോ. മനോജ്‌ കുമാർ കിനി, ടി.വി. ബാലകൃഷ്ണൻ, സെജോ ഗോർഡിസ്, ജയദീപ് തുവശേരി, സുധീർ കുമാർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Discussions will be conducted for comprehensive development of Beypore Harbour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.