പൂനൂര്: അഞ്ചു ദിവസം മുമ്പ് നടന്ന പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച അന്തര്‍സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ച സ്ഥാപന ഉടമക്കെതിരെ കേസ്. പൂനൂര് 19ല്‍ പഴയേടത്ത് ഗാര്ഡന് ആൻഡ് കാര്‍ഷിക നഴ്സറി എന്ന സ്ഥാപനത്തിലാണ് മൂന്ന് അന്തര്‍സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
വിവരമറിഞ്ഞ സമീപവാസികളും ആര്.ആര്.ടി അംഗങ്ങളും സ്ഥലത്തെത്തി അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്ന് തൊഴിലാളികളോടും സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മറ്റു രണ്ടു തൊഴിലാളികളോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, നിര്‍ദേശം മറികടന്നാണ് സ്ഥാപന ഉടമ ഇവരെക്കൊണ്ട് ജോലിയെടുപ്പിച്ചത്. ബാലുശ്ശേരി പൊലീസും ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി തൊഴിലാളികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ഉടമക്കെതിരെ കേസെടുത്തതിനു പുറമെ സ്ഥാപന ഉടമയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ പേരോടും 17 ദിവസത്തേക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉണ്ണികുളത്തെ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ ക്യാമ്പ് വിട്ട് പുറത്തുപോകരുതെന്ന് നേരത്തേ അധികൃതര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിജില്‍രാജ്, ജെ.എച്ച്.ഐ മുഹമ്മദ്, ബാലുശ്ശേരി സ്റ്റേഷനിലെ എസ്.ഐമാരായ സതീഷ്, ശശി, എസ്.സി.പി.ഒ ഹരിദാസന്, സി.പി.ഒ ജോജോ ജോസഫ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.